പാശ്ചാത്യ-അറബ്-യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണഘടനകള്ക്കനുസരിച്ച് മതസ്വാതന്ത്ര്യത്തിനും വിശ്വാസങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഹൈന്ദവസംസ്കാരം ഉള്‍ക്കൊള്ളുന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തില്‍ ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ശ്രേഷ്ഠതത്വത്തിലൂന്നി ഏതൊരു മതങ്ങള്‍ക്കും യഥേഷ്ടം തന്റെ മതത്തില്‍ വിശ്വസിക്കുവാനും പ്രചരിപ്പിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള അധികാര-അവകാശങ്ങള്‍ ഭാരത ഭരണഘടനതന്നെ ഉറപ്പുനല്‍കുന്നത്.
ഇങ്ങനെ ഏതൊരു മതവിഭാഗത്തില്‍പ്പെട്ട വിശ്വാസിക്കും വിശ്വാസം വച്ചുപുലര്‍ത്തുവാനും ഒരു മതത്തിലും വിശ്വസിക്കാതിരിക്കുവാനുമുള്ള സ്വാതന്ത്ര്യം പോലെ തന്നെയാണ് തന്റെതല്ലാത്ത പ്രത്യേക സാഹചര്യങ്ങളില്‍ (ആരുടെയെങ്കിലും നിര്ബന്ധത്തിനുവഴങ്ങിയോ, ഭീഷണിമൂലമോ, പ്രലോഭനങ്ങള്‍ക്കോ, പാരിതോഷികങ്ങള്‍ വാങ്ങിയോ) മതംമാറിപ്പോയ വ്യക്തികളോ സമൂഹങ്ങളോ ഘര്‍വാപസിയിലൂടെ തിരിച്ച് പഴയവീട്ടിലേക്ക് വരുന്നതില്‍ മറ്റുമതസ്ഥരോ, വ്യക്തികളോ, സമൂഹമോ ഇത്രയേറെ അസഹിഷ്ണത പുലര്‍ത്തേണ്ട കാര്യമുണ്ടോ?
അറബ്-പശ്ചിമേഷ്യന്‍-യൂറോപ്യന്‍-സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ വംശീയവും ആഭ്യന്തരമടക്കമുള്ള നിരവധി കാരണങ്ങളാല്‍ ദിനംപ്രതി മരിച്ചുവീഴുന്ന പാവങ്ങളായ സാധാരണക്കാരില്‍ കൂടുതലും ന്യൂനപക്ഷമതവിഭാഗങ്ങളില്പെട്ടവരല്ലേ? ഇവിടങ്ങളില്‍ ഏതെങ്കിലും ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളാണോ കുഴപ്പക്കാര്‍? ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമല്ലേ പാക്കിസ്ഥാനിലെ പെഷവാറില്‍ സൈന്യം നടത്തുന്ന, 800ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ പാകിസ്ഥാന് താലിബാന് നടത്തിയ ക്രൂരമായ ആക്രമണത്തില്‍ 130ഓളം പിഞ്ചുകുട്ടികളടക്കം 145ഓളം പേര് മരിക്കുകയും 120ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
പെഷവാറില്‍ നടന്ന ഈ പൈശാചികകൃത്യത്തെ ഭാരതത്തിലെ എത്ര അറിയപ്പെടുന്ന ഇസ്ലാം മതപുരോഹിതര്‍ ശക്തമായി അപലപിക്കുകയോ അനുശോചിക്കുകയോ ചെയ്തു? എന്നാല്‍ ലോകം അറിയുന്ന നമ്മുടെ ധീരനായ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും തന്റെ അഗാധമായ ദുഃഖവും അനുശോചനവും ശക്തമായ പ്രതിഷേധവും അറിയിച്ചു.
ഒരു യഥാര്‍ത്ഥ ഇസ്ലാം മത വിശ്വാസിക്ക് ‘ഘര്‍വാപസി’ എന്ന സങ്കല്‍പ്പംകൊണ്ട് യാതൊരു വിധ ഭയപ്പാടും ഉണ്ടാകേണ്ടതില്ല. കാരണം അവന്റെ ഈമാന്‍ (വിശ്വാസം) പ്രലോഭനങ്ങള്‍ക്കും കോടികള്ക്കുമപ്പുറമാണ്. അതുകൊണ്ടുതന്നെ ഒരു മുസല്മാന് ഘര്‍വാപസിയില്‍ ബേജാറാകേണ്ട ഒരു സാഹചര്യവും ഇന്ന് രാജ്യത്ത് നിലവിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: