ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന വിദേശ ഫണ്ടിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി.
നിയമവിരുദ്ധമായി വിദേശ ഫണ്ട് വാങ്ങുന്നതിനെതിരെ എഎപി തലവന്‍ അരവിന്ദ് കേജ്രിവാളിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.എല്‍. ശര്‍മ്മയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ദുബായില്‍ നിന്നും മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍ നിന്നും ലക്ഷക്കണക്കിന് ഫോണ്‍ കാളുകളാണ് വരുന്നത്.
കഴിഞ്ഞദിവസം എഎപി നേതാക്കള്‍ക്കെതിരേ മുന്‍ സഹപ്രവര്‍ത്തകരുടെ സംഘടനയായ എഎപി വോളണ്ടിയര്‍ ആക്ഷന്‍ കമ്മിറ്റി (എവിഎസി) തെളിവു സഹിതം ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ കമ്പനികളില്‍നിന്ന് പണം ശേഖരിക്കുന്ന വന്‍ റാക്കറ്റാണ് എഎപിയെന്ന് അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
ഫണ്ട് ലഭിച്ച കമ്പനികളുടെ വിലാസം എഎപിയുടെ വെബ്സൈററില്‍ പരിശോധിച്ചപ്പോള്‍ ഇതെല്ലാം വ്യാജ കമ്പനികളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ 31 കമ്പനികളില്‍ നിന്നും ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: