ന്യൂദല്‍ഹി: തലസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അസൂത്രിതമെന്ന സംശയം ബലപ്പെടുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ മനപൂര്‍വ്വം കടന്നാക്രമിക്കാന്‍ അവസരം ഒരുക്കാനും ദല്‍ഹി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളില്‍ ഭീതിജനിപ്പിച്ച് അരക്ഷിതാവസ്ഥയുണ്ടാക്കാനും ചിലര്‍ ആസൂത്രിതമായി സംഘടിപ്പിക്കുന്നവയാണ് ഇവയെന്നു വേണം കരുതാന്‍.
ഒരോ ആക്രമണത്തിനുംശേഷം ഉണ്ടാകുന്ന പ്രതികരണങ്ങള്‍ നോക്കിയാല്‍ മതി ഇതുയര്‍ത്തുന്ന സംശയങ്ങള്‍ ബലപ്പെടാന്‍. പള്ളിയില്‍ ആക്രമണം ഉണ്ടായാല്‍ ഉടന്‍ സര്‍ക്കാരനെതിരായ ഒരു വാറോലയായി അതു മാറുക.
സര്‍ക്കാരിന്റെ വിശദീകരണം തേടുക, ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രചരിപ്പിക്കുക, പ്രധാനമന്ത്രി വിശദീകരണം നല്‍കുന്നില്ലെന്ന് പറയുക, ആക്രമണം നടന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ മോഷണമല്ല ലക്ഷ്യമെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ ഒരു ബഹുമുഖതന്ത്രമാണ് മതമേലധ്യക്ഷരും ദല്‍ഹിയിലെ ക്രിസ്ത്യന്‍ പുരോഹിതരും കൈക്കൊള്ളുന്നത്. തുടര്‍ന്ന് വളരെ ആസൂത്രിതമായി മാധ്യമങ്ങളെ സര്‍ക്കാരിനെതിരെ ഇറക്കിവിടുക. അത്തരമൊരു പരിപാടിയാണ് ദല്‍ഹിയില്‍ നടന്നുവരുന്നത്.
ഇതിനു തൊട്ടുമുന്‍പ് ഒരു പള്ളിയില്‍ നടന്ന ആക്രമണത്തിനു പിന്നലുണ്ടായിരുന്നവരെ പോലീസ് പിടിച്ചിരുന്നു. എന്നാല്‍ അതിന്റെ വാര്‍ത്തയ്ക്ക് ഒരു പത്രത്തിലും ഒരു ചാനലിലും വലിയ സ്ഥാനമൊന്നും ലഭിച്ചില്ല.
കേരളത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന അമ്പലക്കൊള്ളകള്‍ വളരെക്കൂടുതലാണ്. മിക്കവയിലും ഒരാളയെും പിടിച്ചിട്ടില്ല. അതൊന്നും ഒരു വിവാദവും ഉണ്ടാക്കിയിട്ടില്ല. അതേസമയത്താണ് ദല്‍ഹിയിലെ പള്ളികളില്‍ നടക്കുന്ന മോഷങ്ങളുടേയും മറ്റും പേരില്‍ ബിജെപിയേയും മോദിസര്ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്നത്. ഇതാണ് മോഷ്ടാക്കളെ കണ്ടെത്തുകയല്ല, സര്‍ക്കാരിനെതിരെ നീങ്ങുകയാണ് സഭകളുടെ ലക്ഷ്യമെന്ന സംശയം ജനിപ്പിക്കുന്നത്. സര്‍ക്കാരിനും ഹിന്ദു സംഘടനകളെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തനാണ് ആസൂത്രിത നീക്കം. അതിനാലാണ് ആക്രമണങ്ങള്‍ക്കു പിന്നിലും രഹസ്യ അജയുണ്ടെന്ന സംശയം ബലപ്പെടാന്‍ കാരണം.
ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആക്രമണങ്ങള്‍ നടക്കുന്നതിലും അതിന്റെ പേരില്‍ വന്‍ പ്രചാരണം നടത്തുന്നതിലും ഈ ആസൂത്രണം കാണാം.
രാജ്യത്തെ മതമൈത്രി തകര്‍ക്കാന്‍, ഒരു വിഭാഗം നടത്തുന്ന വിദ്വേഷ പ്രചാരണവും വ്യാജപ്രചാരണങ്ങളുമാണ് ഇതിനു കാരണമെന്നാണ് ദല്‍ഹി ആര്‍ച്ച്ബിഷപ്പ് അനില്‍ കൂട്ടോ കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്നതിനു മുന്‍പേ ബിഷപ്പ് അക്രമത്തിനു കാരണം കണ്ടെത്തിക്കഴിഞ്ഞു!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: