തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട മുഴുവന്‍ വരവ്-ചെലവ് കണക്കുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്കി. ഗെയിംസ് സമാപിച്ച് 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രി നല്കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കണക്കുകള്‍ പൂര്‍ണമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് അക്കൗണ്ടന്റ് ജനറലിനെയും ഓഡിറ്ററേയും ഏല്‍പ്പിക്കണം. ഗെയിംസിന്റെ സമാപന ചടങ്ങിന്റെ ചെലവ് കുറയ്ക്കാനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമാപനചടങ്ങിന്റെ സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് ചേരും.
ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ആദ്യം മുതല്‍ തന്നെ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: