കൊല്‍ക്കത്ത: ശതകോടികളുടെ ശാരദാചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി മാതങ് സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. തട്ടിപ്പുമായി സിങ്ങിന് അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിവ് ലഭിച്ചതിനെതുടര്‍ന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐ വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്. നരസിംഹറാവു മന്ത്രിസഭയിലെ സഹമന്ത്രിയായിരുന്നു മാതങ് സിങ്.
ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായ ശാരദ റിയാലിറ്റി ഡയറക്ടര്‍ ശിബ്നാരായണ് ദാസ് നല്കിയ നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മാതങ്സിങിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിച്ചത്. നേരത്തേ പലതവണ സമന്‍സ് അയച്ചിരുന്നുവെങ്കിലും മൊഴി നല്കാന് സിങ് തയാറായിരുന്നില്ല. ഇയാളുമായി പിണങ്ങിക്കഴിയുന്ന ഭാര്യ മനോരമയെയും നേരത്തെ സിബിഐ ചോദ്യംചെയ്തിരുന്നു.
പ്രത്യേക അന്വേഷണ സംഘതലവന്‍ രാജീവ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിങിനെ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: