ബീജിംഗ്:തന്ത്രപ്രധാന വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും വിശാല അര്‍ത്ഥത്തില്‍ സഹകരിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷ്മാ സ്വരാജ്. ചൈനാ സന്ദര്‍ശനത്തിനിടെ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരുരാജ്യങ്ങും തമ്മിലുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കണം. പ്രാദേശിക ആഗോള താല്പര്യങ്ങള് കണക്കിലെടുത്ത്് ഇന്ത്യയും ചൈനയും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും സുഷ്മ പറഞ്ഞു.
പുതിയ മേഖലകളിലേക്ക് സഹകരണം വികസിപ്പിക്കണമെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് വിദേശകാര്യ സുഷമാ സ്വരാജും വിദേശകാര്യ സെക്രട്ടറി ജയശങ്കറും ഉള്‍പ്പെട്ട സംഘം ചൈനയിലെത്തിയത്.
പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായി മന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയങ്ങള്‍ ചര്‍ച്ചയാകും.
കൈലാസ്മന് സരോവര്‍ യാത്രയ്ക്ക് സിക്കിമിലെ നാഥുലായിലൂടെയുള്ള രണ്ടാമത്തെ പാത തുറക്കുന്നതില്‍ അന്തിമ ധാരണയാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിക്കുന്നത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറും സുഷമയ്ക്കൊപ്പമുണ്ട്. വിദേശ കാര്യമന്ത്രിയെന്ന നിലയില്‍ സുഷമയുടെ ആദ്യ ചൈനാ സന്ദര്‍ശനവും വിദേശകാര്യ സെക്രട്ടറി ആയ ശേഷം ജയ്ശങ്കറിന്റെ ആദ്യ വിദേശ സന്ദര്‍ശനവും ആണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: