തിരുവനന്തപുരം: ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പങ്കെടുത്തേക്കില്ല. ഉദ്ഘാടനത്തിന്റെ പത്രപരസ്യത്തില്‍ നിന്നും വിഎസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണിത്.
വി.എസ് അച്യുതാനന്ദനെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വി.എസിന് ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്കുന്ന പ്രതികരണവും. പ്രതിപക്ഷനേതാവിനെ അവഗണിച്ചെന്ന് വിഎസ് ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. മേയറുടെ കാര്യത്തിലും പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ചടങ്ങിനുള്ള നോട്ടീസില്‍ കോര്പറേഷന് മേയറുടെ പേര് അച്ചടിച്ചതിലാണ് പ്രോട്ടോക്കോള്‍ ലംഘനം. പ്രതിപക്ഷത്തെ പരിപാടിയില്‍ നിന്ന് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയും ഗെയിംസ് നടത്തിപ്പുകാരും നടത്തിയ ഗൂഢാലോചനയാണിതിനു പിന്നിലെന്ന് കാണിച്ച് വി. ശിവന്‍കുട്ടി എംഎല്‍എ പത്രക്കുറിപ്പിറക്കി.
പാസ് വിതരണത്തിലും ക്രമക്കേട് നടക്കുന്നതായി ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: