ചെന്നൈ: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ജയന്തി നടരാജന്റെ കൈയില്‍ വേറെയും ബോംബുകള്‍. അവ എപ്പോള്‍ പൊട്ടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ഒരു തെരഞ്ഞെടുപ്പുകാലത്താണ് ശ്രീപെരുംപുത്തൂരില്‍ വച്ച് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.തമിഴ്പുലി ധനു മനുഷ്യബോംബായി പൊട്ടിത്തെറിച്ചാണ് രാജീവ് അടക്കം അനവധി പേര് മരിച്ചുവീണത്. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതുവരെ രാജീവിനൊപ്പം ഉണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പലരും രാജീവ് കൊല്ലപ്പെടുന്ന സമയത്ത് അവിടില്ലായിരുന്നു. ജയന്തി നടരാജന് രാജീവിനൊപ്പം പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു. എന്നാല്‍ ബോംബ് സ്ഫോടനം നടക്കുമ്പോള്‍ അവര്‍ മറ്റൊരു സ്ഥലത്തായിരുന്നു. ഇതിനു പിന്നിലുള്ള കാര്യങ്ങള്‍ അവര്‍ വെളിപ്പെടുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതാണ് മറ്റൊന്ന്. അനുമതി നിഷേധിച്ചതാണ് ജയന്തിയുടെ രാജിക്ക് ഇടയാക്കിയതെന്ന് അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനു ശേഷമാണ് അനുമതി ലഭിച്ചത്. വളഞ്ഞ വഴിയിലാണ് പരിസ്ഥിതി അനുമതി ലഭിച്ചതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. വിമാനത്താവളം നിര്‍മ്മിക്കാന്‍ ഇറങ്ങിത്തിരിച്ച കെജിഎസ് ഗ്രൂപ്പിന് റോബര്‍ട്ട് വാദ്രയുമായി ബന്ധം ഉണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. പരിസ്ഥിതി മന്ത്രാലയത്തില്‍ രാഹുല്‍ നിരന്തരം ഇടപെട്ടിരുന്നുവെന്നും കോര്‍പ്പറേറ്റുകളുടെ പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് തന്റെ മന്ത്രിസ്ഥാനം തെറിച്ചതെന്നുമാണ് ജയന്തി നടരാജന് നല്കുന്ന സൂചന. അങ്ങനെയെങ്കില്‍ ആറന്മുള വിമാനത്താവളപദ്ധതിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങളും ജയന്തിയുടെ കൈയില്‍ ഉണ്ടാകാം. അത് പൊട്ടിച്ചാല്‍ കേരളത്തിലും വിവാദം പൊട്ടിത്തെറിക്കും.
രാഹുലിനെ രക്ഷിക്കാന്‍ ജയന്തിക്കെതിരെ അഴിമതി ആരോപണം
ന്യൂദല്‍ഹി: ജയന്തി നടരാജന്റെ വാക്ക് ശരം കൊണ്ട് മുറിവേറ്റ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രക്ഷിക്കാന്‍ രാഹുലിന്റെ ആശ്രിതരായ കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങി. ജയന്തി നടരാജന് അഴിമതിക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവരുടെ ശ്രമം.
ജയന്തിയുടെ വാദങ്ങള്‍ തെറ്റ്:
അഭിഷേക് സിംഗ്വി
ജയന്തിയുടെ വാദങ്ങള്‍ തെറ്റാണ്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ പണക്കാര്‍ക്ക് അനുകൂലമായ നയങ്ങള്‍ പിന്തുടരാനാണ് അവരുടെ ശ്രമം.
അവര്‍ക്കെതെിരെ( അഴിമതിക്കാര്യത്തില്‍) തെളിവു ലഭിച്ച പുതിയ സര്‍ക്കാരിന്റെ ഉത്തരവു പ്രകാരമായിരിക്കും അവര്‍ പ്രവര്‍ത്തിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് അവരെ നീക്കിയത്.
എന്നാല്‍ അവക്കെതിരെ കൃത്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. അവരുടെ കത്ത് പ്രതിഛായ രക്ഷിക്കാനുള്ള ശ്രമമാണ്.
പരിസ്ഥിതി അനുമതി
പുനഃപരിശോധിക്കും: ജെയ്റ്റ്ലി
ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പലപല പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്കിയതും ചിലതിന് അനുമതി നിഷേധിച്ചതും പുനപരിശോധിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാഹുല്‍ ഗാന്ധി പരിസ്ഥിതി മന്ത്രാലയത്തില്‍ നിരന്തരം ഇടപെട്ടെന്ന മുന്‍കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ വെളിപ്പെടുത്തലിനെത്തുടര്ന്നാണിത്. നേതാക്കളുടെ താല്‍പ്പര്യപ്രകാരമാണ് അനുമതി നല്കിയതും നിഷേധിച്ചതുമെന്ന് ജയന്തി സോണിയക്ക് അയച്ച കത്തില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മന്ത്രാലയം ഇനി ഒരോ പദ്ധതിക്കും അനുമതി നല്കിയതും മറ്റും വിദശമായി പരിശോധിക്കുമെന്നാണ് പ്രതീക്ഷ.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: