കൊച്ചി: ആരോപണ വിധേയനായ മന്ത്രി കെ.എം മാണി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അരമനയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
ബാര്‍ക്കോഴ ആരോപണത്തില്‍ കുരുക്കു മുറുകുന്നതോടെ രക്ഷപ്പെടാന്‍ സഭയുടെ പിന്തുണ തേടുകയാണ് മാണി എന്നാണ് സൂചന. രാജിവക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും പിന്തുണയേറുന്നതോടെ പ്രതിരോധത്തിന് സഭാ നേതൃത്വത്തെ ആശ്രയിക്കുകയാണ് മാണി.
കര്‍ദ്ദിനാളുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ ഇരുവരും തയ്യറായില്ല. രാഷ്ട്രീയം ഉള്‍പ്പെടെ പലകാര്യങ്ങളും ചര്‍ച്ചചെയ്തതായി ബിഷപ്പ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. അതേസമയം ആരോപണങ്ങള്‍ തന്നെ ദുര്ബലനാക്കിയിട്ടില്ലെന്ന് ചര്‍ച്ചക്കുശേഷം കെ.എം മാണി വാര്‍ത്താലേഖകരോട് പറഞ്ഞു. എല്ലാ വിഭാഗങ്ങലില്‍ നിന്നും തനിക്ക് പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: