ന്യൂദല്‍ഹി: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ നവീകരിച്ചുകൊണ്ടുള്ള വ്യവസ്ഥ റോഡ് ഗതാഗത സുരക്ഷാ ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തി. വിവിധ കുറ്റങ്ങള്‍ക്ക് തടവോ 2,500 മുതല്‍ 20,000 വരെയായിരുന്നത് 500 മുതല്‍ 5000 വരെയാക്കികൊണ്ട് വ്യവസ്ഥകള്‍ പരിഷ്ക്കരിച്ചു.
പുതിയ വ്യവസ്ഥപ്രകാരം ഡ്രൈവിങ് ലൈസന്‍സിനും മറ്റും മനുഷ്യ ഇടപെടലുകള്‍ കുറക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. പരിഷ്ക്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ഓരോ സംസ്ഥാനത്തിനും സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് വീഴ്ച വന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ നടപടികള്‍ കൈകൊള്ളുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
നേരത്തെ പിഴ ഒറ്റയടിക്ക് വന്‍തോതില്‍ ഉയര്‍ത്തിയതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിഴയില്‍ കുറവ് വരുത്തിയത്.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ തന്നെ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടേ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് റോഡ് സുരക്ഷ സംബന്ധിച്ച് സമഗ്രബില് കൊണ്ട് വരുവാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: