അഞ്ചല്‍: ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഭാരതീയ കിസാന്‍ സംഘ്.
ജില്ലയിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പുതിയ കേന്ദ്രസര്‍ക്കാര്‍ ഏതുരീതിയില്‍ പരിഹാരം കാണണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കേന്ദ്രം നിയോഗിച്ച അഖിലഭാരതീയ കിസാന്‍ സംഘിന്റെ അഖിലേന്ത്യാസമിതിയംഗം ഗണേശ്ജി ജില്ലയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ഇതുവരെ ഭരിച്ചിരുന്ന ഭരണാധികാരികള്‍ സ്വീകരിച്ചിരുന്ന കര്‍ഷക ദ്രോഹപരിപാടികള് പുതിയ കര്‍ഷക അനുകൂലനിയമനിര്മ്മാണം, ഉത്പ്പാദനചെലവിന്റെ അടിസ്ഥാനത്തിലുള്ള വിലലഭ്യമാക്കല്, കര്‍ഷക ആനുകൂല്യങ്ങള്‍ എന്നിവ ബോധ്യപ്പെടുന്നതിനായി കിസാന്‍ സംഘ് സംസ്ഥാനസംഘടനാ സെക്രട്ടറി സി.എച്ച്.രമേശ്, സംസ്ഥാനസെക്രട്ടറി ഇ.നാരായണന്‍കുട്ടി, നേതാക്കളായ ഉമേഷ്ബാബു, തമ്പി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയുടെ കിഴക്കന്‍മേഖല സന്ദര്‍ശിച്ചത്.
തുടര്‍ന്ന് അഞ്ചല്‍ മാധവീയത്തില്‍ നടന്ന കര്‍ഷക പഞ്ചായത്തിലും നിര്ദ്ദേശരൂപീകരണയോഗവും ഗണേശ്ജി ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വില നിര്‍ണയിക്കുന്നത് ഇടനിലക്കാരായതിനാല്‍ കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് ഗണേശ്ജി പറഞ്ഞു. ഇത് കര്‍ഷകരെ കൊള്ളയടിക്കുന്നതിന് തുല്യമാണ്.
ഇതിനെതിരെ രാഷ്ട്രീയത്തിനധീതമായി കര്‍ഷകര്‍ സംഘടിക്കണം. 80 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. 20 ശതമാനം ജനങ്ങള്‍ പട്ടണങ്ങളിലും സര്‍ക്കാര്‍ നികുതി പിരിക്കുന്നത് രണ്ടിടങ്ങളിലും ഒരേ രീതിയിലും എന്നാല്‍ ഇവ ചെലവഴിക്കുന്നത് നേരെ തിരിച്ചാണ്. 20 ശതമാനം തുക മാത്രം ഗ്രാമവികസനത്തിനും 80 ശതമാനം നഗരത്തിലും ഈ സ്ഥിതി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൃഷി കേന്ദ്രീകൃതമായ സംസ്കാരവും കര്‍ഷക കൂട്ടായ്മയും വളര്‍ത്തേണ്ടതുണ്ട്. കര്‍ഷകരെ മറന്നുള്ള ഭരണരീതിക്കും മാറ്റംവരണം. കര്‍ഷകരുടെ കൂടി ശ്രമഫലമായാണ് പുതിയ കേന്ദ്രസര്‍ക്കാര്‍ വന്നിട്ടുള്ളത്. ഇത് പ്രയോജനപ്പെടുത്തണം.
കര്‍ഷകര്‍ക്കുവേണ്ടി കൂടുതല്‍ പാക്കേജുകള്‍ പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാവും ഗണേശ്ജി പറഞ്ഞു. കെ.രവി അദ്ധ്യക്ഷനായിരുന്നു. സി.എച്ച്.രമേശ്, ഇ.നാരായണന്‍കുട്ടി, ഉമേഷ്ബാബു, എം.കെ.അജയന്, ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു. പച്ചയില്‍ മധു സ്വാഗതവും എ.തമ്പി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: