ന്യൂദല്‍ഹി: യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ക്രിസ്ത്യന്‍ പുരോഹിതരേയും ഇസ്ലാമിക പണ്ഡിതരേയും ഉദ്ദേശിച്ചാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ഒബാമ പറഞ്ഞത് ഹിന്ദുക്കളെയോ സംഘടനകളേയോ ഉദ്ദേശിച്ചല്ലെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന് പറഞ്ഞു. മുസ്ലിം-ക്രിസ്ത്യന്‍ മതനേതാക്കളാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത്. അവരോടാണ് ഒബാമ സംസാരിച്ചത്.
ഒരാള്‍ വീട്ടില്‍ പരമശിവനെ ആരാധിക്കുന്നതില്‍ തെറ്റില്ല. പക്ഷേ മുസ്ലിം പള്ളിയില്‍ ഒരാള്‍ ശിവപ്രതിഷ്ഠ നടത്താന്‍ പോയാല്‍ അതു ശരിയാണോ. അതുപോലെ മുസ്ലിങ്ങള്‍ പാര്‍പ്പില്ലാത്ത തിരുപ്പതിയിലും വൈഷ്ണവ ദേവിയിലും പള്ളി പണിയാന്‍ പോയാലോ. ഒബാമ ഉത്കണ്ഠ പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്, ജെയിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: