കൊല്ലം: അഴിമതിക്കെതിരായ പോരാട്ടത്തില്‍ പിള്ളയോ പി സി ജോര്‍ജ്ജോ വന്നാല്‍, അവരെയും പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. അഴിമതിക്കെതിരെ ഉറച്ചുനില്‍ക്കുന്ന മുന്നണിയാണ് എല്‍ഡിഎഫെന്നും വി.എസ് പറഞ്ഞു.
അഴിമതിക്കെതിരായ പിള്ളയുടെ നിലപാട് പരിശോധിച്ച ശേഷം തീരുമാനമെന്ന് വിഎസ് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഎസ് കേസ് കൊടുത്തിട്ടല്ലേ പിള്ള ജയിലില്‍ പോയതെന്നു ചോദിച്ചപ്പോള്‍, ഇപ്പോള്‍ അഴിമതിക്കെതിരെ എന്തു പറയുന്നുവെന്നാണ് നോക്കേണ്ടത് എന്നായിരുന്നു വിഎസിന്റെ മറുപടി. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിഎസിന്റെ പ്രതികരണം
കഴിഞ്ഞദിവസം സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. അഴിമതിക്കെതിരെയാണ് പിള്ള സംസാരിച്ചത്. അത് എങ്ങനെ തെറ്റാകുമെന്നും പിണറായി ചോദിച്ചു. പിള്ള ആദ്യം യുഡിഎഫ് വിടട്ടെ. എല്‍ഡിഎഫ് നിലപാട് അപ്പോള്‍ തീരുമാനിക്കാമെന്നും പിണറായി പറഞ്ഞു.
അതേസമയം, വിഎസിന്റെ നിലപാടിനോട് 28 നു നടക്കുന്ന യുഡിഎഫ് യോഗം കഴിഞ്ഞ് പ്രതികരിക്കാമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജും, ആര്.ബാലകൃഷ്ണ പിള്ളയും വ്യക്തമാക്കി. അഴിമതിക്കെതിരെ ആരു പ്രവര്‍ത്തിച്ചാലും പിന്തുണയ്ക്കുമെന്ന് സിപിഐയും വ്യക്തമാക്കി.
ഭരണമുന്നണിയിലുള്ളവര്ത്തന്നെ അഴിമതിക്കെതിരെ രംഗത്തെത്തുന്നത് അപൂര്‍വമെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: