ന്യൂദല്‍ഹി:”എന്റെ അച്ഛന് മൗനിബാബയായിരുന്നില്ല; എന്തുകൊണ്ടാണങ്ങനെ ആളുകള്‍ ധരിച്ചുപോയതെന്നറിയില്ല,” പറയുന്നത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മകള്‍ ദമന്‍ സിങ്. അതു പറയുകമാത്രമല്ല, സ്ഥാപിക്കുകയും വേണം. അതിന് മകള്‍ മാര്‍ഗ്ഗവും കണ്ടു. അച്ഛന് കഴിഞ്ഞ 10 വര്‍ഷം പറഞ്ഞതെല്ലാം ശേഖരിച്ച് പ്രസിദ്ധീകരിക്കാന്‍ പോകുന്നു.
‘സ്ട്രിക്റ്റ്ലി പേഴ്സണല്‍: മന്മോഹന് ആന്‍ഡ് ഗുര്‍ശരണ്‍’ എന്ന പുസ്തകത്തിലൂടെ തന്റെ അച്ഛനേയും അമ്മയേയും അവതരിപ്പിച്ച ദമന്‍ ഇപ്പോള്‍ പുതിയ പുസ്തകത്തെക്കുറിച്ചു പറയുന്നു; ”അതില്‍ അച്ഛന് നടത്തിയ തയ്യാറാകാത്ത പ്രസംഗങ്ങളുണ്ടാകും, അതില്‍ എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളും വിവിധ വ്യക്തികളുമായി നടത്തിയ ആശയവിനിമയം സംബന്ധിച്ച രേഖകളുമുണ്ടാകും.”
പ്രസംഗങ്ങള്‍ 800 എണ്ണം. അതുതന്നെ 5,000 പേജു വരും. വിവിധസമയങ്ങളില്‍ നടത്തിയ സ്വയം പ്രസംഗങ്ങങ്ങളും എഴുതി തയ്യാറാക്കിയവയുമതിലുണ്ട്. മാധ്യമങ്ങളും വിവിധ വ്യക്തികളും ചോദിച്ചപ്പോള്‍ നല്കിയ മറുപടികള്‍ 80 എണ്ണം വേറേ. അവയില്‍ ഭാരതത്തിലും പുറത്തും നടത്തിയ സംഭാഷണങ്ങളുണ്ട്,” ദമന്‍ പറയുന്നു.
അച്ഛന് ഏതുസമയത്തും മാധ്യമങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിട്ടുണ്ട്. വിദേശ യാത്രകളില്‍ അച്ഛന് എപ്പോഴും മാധ്യമസുഹൃത്തുക്കളെ കൂട്ടാറുണ്ടായിരുന്നു. അവര്‍ ചോദിക്കുന്നതിനെല്ലാം അപ്പപ്പോള്‍ മറുപടിയും നല്‍കിയിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ല, എന്തുകൊണ്ടാണ് അച്ഛന് നിശ്ശബ്ദനായിരുന്നുവെന്ന ആരോപണം ഉണ്ടായതെന്ന്, ദമന്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: