Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

തായ്‌ക്വാണ്ടയിലെ പെണ്‍വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2015, 08:48 pm IST
in Lifestyle

ദൈതയുടെ വഴിയെ മൂന്നു സഹോദരിമാരും സഹോദരനും തായ്‌ക്വാണ്ടയിലേക്ക് മനസും ശരീരവും അര്‍പ്പിച്ചപ്പോള്‍ പിതാവ് എതിര്‍ത്തില്ല. തായ്‌കൊണ്ടയുടെ വിപുലമായ സാധ്യതകള്‍ അറിഞ്ഞുകൊണ്ടല്ല, മറിച്ച് അതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കുവരെ പ്രയോജനകരമാണെന്ന വിശ്വാസമായിരുന്നു അതിന് ആധാരം.

കേരളത്തില്‍ പ്രചാരം വര്‍ദ്ധിച്ചുവരുന്ന കൊറിയന്‍ ആയോധനകലയാണ് തായ്‌ക്വാണ്ട. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള ഈ ആയോധനകലക്ക് മറ്റ് രാജ്യങ്ങള്‍ വന്‍പ്രാധാന്യമാണ് നല്‍കുന്നത്. ഒളിമ്പിക്‌സ് ഇനമായാണ് അവര്‍ ഇതിനെ കാണുന്നതും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതും. കൊല്ലം പട്ടത്താനം കുറ്റിശേരി വീട്ടില്‍ റിട്ട. ഹോമിയോ ഡോക്ടറായ സുഭാഷ് കുറ്റിശേരിയുടെ മൂത്തമകള്‍ ദൈതജോളി കുറ്റിശേരി സ്‌കൂള്‍ പഠനകാലം മുതല്‍ക്കെ തായ്‌ക്വാണ്ട അഭ്യസിച്ചിരുന്നു. ഹൈസ്‌കൂള്‍തലത്തില്‍ പഠനം നടത്തവെ കൊല്ലം വിമലഹൃദയ സ്‌കൂളിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിനിറങ്ങിയത്. കായികാഭ്യാസത്തോടെപ്പം പഠനത്തിലും മുന്നിലുള്ള ദൈത എംഎസ്‌സി ബിരുദധാരിയാണ്.

സംസ്ഥാനചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ വിദഗ്ധപരിശീലനം നേടണമെന്ന് അഭ്യുദയകാംക്ഷികളും കായികരംഗത്തെ പ്രമുഖരും ഉപദേശിച്ചതോടെയാണ് പൂര്‍ണമായും ഈ ഇനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. വിശാഖപട്ടണത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നടന്നതാണ് ദൈതയുടെ ആദ്യ ദേശീയതലമത്സരം.

സ്വര്‍ണഭാരതി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പത്ത് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ദൈത നേടിയത്. അതിനുശേഷം മികച്ച പരിശീലനവും കഠിനാധ്വാനവും ദൈതക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി. സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് തവണയാണ് ദൈത മെഡല്‍ നേടിയത്.

കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ടില്‍ നിന്നും തായ്‌ക്വാണ്ടയില്‍ ഡിപ്ലോമ നേടിയ ദൈത ഈ രംഗത്ത് ആദ്യത്തെ മലയാളിപെണ്‍കുട്ടി കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. മലയാളിപെണ്‍കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ തന്നെ കായികരംഗത്ത് എത്രമാത്രം ഉയരത്തില്‍ എത്താനാകുമെന്നതിന് ഏറ്റവും നല്ല ഉദാഹണമാണ് ദൈതജോളി കുറ്റിശേരി.

അരുണാചല്‍പ്രദേശില്‍ 2007ലും തിരുവനന്തപുരത്ത് 2006ലും ചെന്നൈയില്‍ 2004ലും മണിപ്പൂരില്‍ 2005ലും നടന്ന ദേശീയമത്സരങ്ങളില്‍ വിജയിയാണ് ദൈത. സംസ്ഥാനതലത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചായിരുന്നു ദൈതയുടെ പ്രയാണം. 2004ല്‍ സായി ഇന്റര്‍ റീജിണല്‍ തായ്‌കോണ്ട ചാമ്പ്യന്‍ഷിപ്പില്‍ റഫറിയായി പ്രവര്‍ത്തിച്ചു. പിന്നീട് ദേശീയ ജൂനിയര്‍ ഇന്റര്‍റീജിണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ പലതിലും റഫറിയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.

നിരവധി ടൂര്‍ണമെന്റുകളില്‍ ടീം മാനേജരുടെയും ഒഫിഷ്യലിന്റെയും ദൗത്യം വിജയകരമായി നിര്‍വഹിച്ചു. രാജ്യത്തെ ഒരുവിധപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും കായികമത്സരങ്ങള്‍ക്കായി പോയിട്ടുള്ള ദൈതക്ക് മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മികച്ച പിന്തുണയാണ് നല്‍കുന്നത്. പ്രഫുല്‍, ദീപ്തി, ദിത്യ, ദിവ്യ എന്നിവരാണ് ദൈതയുടെ സഹോദരങ്ങള്‍. ഇവര്‍ക്കെല്ലാം തായ്‌ക്വാണ്ട പരിശീലനം നല്‍കിയത് ദൈതയാണ്. ഈ പരിശീലനത്തിന്റെ മികവിന് തെളിവാണ് ഏകസഹോദരന്‍ പ്രഫുല്‍ വിശാഖപട്ടണത്ത് നടന്ന ദേശീയമത്സരത്തില്‍ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാനതലത്തില്‍ മൂന്നുതവണ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രഫുല്‍. ഡിഗ്രി അവസാനവര്‍ഷവിദ്യാര്‍ത്ഥിയായ ദീപ്തിയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ ദിത്യയും പത്താംക്ലാസില്‍ പഠിക്കുന്ന ദിവ്യയും തായ്‌ക്വാണ്ടയില്‍ കഴിവു തെളിയിച്ചവരാണ്. തായ്‌കോണ്ട കുടുംബം എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ കുറ്റിശേരി കുടുംബം അറിയപ്പെടുന്നതുതന്നെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.