ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കര്‍ കൊലക്കേസില്‍ ശശി തരൂരിനെ ചോദ്യം ചെയ്യാനുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം ഉടനുണ്ടാകുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി അറിയിച്ചു.
തരൂരിന്റെ സഹായികളുടെ മൊഴി രേഖപ്പെടുത്തുന്നതും, മുന്‍ അന്വേഷണസംഘം ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കുന്നതും പോലീസ് വേഗത്തിലാക്കിയതായി അദ്ദേഹം പറഞ്ഞു. ഐ. പി.എല്‍. ഇടപാടുമായി കൊലയ്ക്ക് ബന്ധമുണ്ടെന്ന സൂചനകളും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെ മൂന്ന് തവണ ഡിസിപി പ്രേംനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ അന്വേഷണസംഘം രേഖപ്പെടുത്തിയ മൊഴികളും പരിശോധന ഫലങ്ങളും പ്രത്യേക സംഘം വിശകലനം ചെയ്തു വരികയാണ്.
പിഴവുറ്റ രീതിയില്‍ സുതാര്യമായ അന്വേഷണമാണ് ദില്ലി പോലീസ് നടത്തുന്നതെന്ന് കമ്മീഷണര്‍ ബി.എസ് ബസ്സി വ്യക്തമാക്കിയിട്ടുണ്ട്.പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യംചെയ്യുന്നതും തള്ളില്ലെന്ന് അദ്ദേഹം പറഞ്ഞു. തരാറിനെതിരെ കാര്യമായി എന്തെങ്കിലും പ്രത്യേകാന്വേഷണസംഘത്തിന് ലഭിച്ചാല്‍ അവരുടെ മൊഴിയും രേഖപ്പെടുത്തും ബസ്സി അറിയിച്ചു.
ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലണ്ടനിലോ അമേരിക്കയിലോ പരിശോധനയ്ക്ക് അയയ്ക്കും.
അതേസമയം കൊലക്കേസ് രജിസ്റ്റര്‍ചെയ്ത ശേഷം തരൂര്‍ അയച്ച ഇമെയിലിന് മറുപടി നല്‍കിയിട്ടില്ലെന്ന് ബസ്സി പറഞ്ഞു. അഭിപ്രായപ്രകടനത്തിന് എല്ലാവര്ക്കും അവകാശമുണ്ട്. പരാതികളില്ലാതെ കേസന്വേഷണം അവസാനിപ്പിക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: