ലക്നൗ: ഉത്തര്‍പ്രദേശില്‍ അലിഗഡിനു സമീപം ബിഎസ്പി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ധര്‍മ്മേന്ദ്ര ചൗധരി എന്ന നേതാവാണ് കൊല ചെയ്യപ്പെട്ടത്.
തന്റെ കാറില്‍ ഒരു മീറ്റിംഗ് സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അക്രമികള്‍ ചൗധരിക്കു നേരെ നിറയൊഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു ചൗധരി.
ബംഗാളിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ കൂടിയാണ് ചൗധരി. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: