Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈശ്വരകൃപ എങ്ങനെ സാധ്യമാകും?

Janmabhumi Online by Janmabhumi Online
Jan 9, 2015, 12:39 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കള്ളച്ചൂത് കളിച്ച് എല്ലാം അടിയറവെച്ച പാണ്ഡവന്മാരുടെ നില വളരെ പരിതാപകരമായിരുന്നു. ദുര്യോധനന്റെ രാജസഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദിയുടെ ദുരവസ്ഥ തികച്ചും കരളലിയിക്കുന്നതായിരുന്നു.

തലമുടി ചുറ്റിപ്പിടിച്ച് വസ്ത്രങ്ങള്‍ അഴിക്കാന്‍ മുതിര്‍ന്ന ദുശ്ശാസനന്റെ ആക്രമണത്തില്‍നിന്ന് രക്ഷ യാചിച്ച ദ്രൗപദി പാണ്ഡവരെ നോക്കിയപ്പോള്‍ ലജ്ജിച്ച് അവര്‍ തലതാഴ്‌ത്തി നില്‍ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ദുര്യോധനന്റെ അടിമകളായിക്കഴിഞ്ഞ അവര്‍ നിസ്സഹായരായിരുന്നു.

ശക്തിയുടെ മൂര്‍ത്തിമത്ഭാവമായിരുന്ന ഭീമസേനനുപോലും ശക്തി ക്ഷയിച്ചുപോയി. ദുശ്ശാസനന്‍, കംസന്‍, കീചകന്‍ എന്നിവരുടെ അന്ത്യം എങ്ങനെയായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

ദ്രൗപദി തന്റെ ഏക ആശ്രയമായ ശ്രീകൃഷ്ണഭഗവാനെ വിളിച്ച് കരഞ്ഞു. ദുശ്ശാസനന്‍ അഴിക്കാന്‍ ശ്രമിക്കുന്ന ഉടുവസ്ത്രത്തെ ഒരു കൈകൊണ്ട് പിടിച്ചും മറ്റേ കൈ തലയില്‍ വെച്ചും ദ്വാരകാവാസീ എന്ന് വിളിച്ച് കരഞ്ഞപ്പോള്‍ ഭഗവാന്‍ വന്നില്ല. പിന്നീട് രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചു ഹൃദയകമലനിവാസാ എന്ന് ശരണാഗത രൂപത്തില്‍ വിളിച്ച് കരഞ്ഞു, ”അങ്ങല്ലാതെ മറ്റാരാണ് എന്നെ രക്ഷിക്കുക”.

ഈ സമയം ശ്രീകൃഷ്ണപരമാത്മാവ് പ്രത്യക്ഷനായി പറഞ്ഞു ”ദ്രൗപദി, ആവശ്യമുള്ള സമയത്ത് ആര്‍ക്കെങ്കിലും ഒരു തുണിക്കഷ്ണം നീ നല്‍കീട്ടുണ്ടോ ഉണ്ടെങ്കില്‍ അതിലൂടെ നിന്നെ എനിക്ക് രക്ഷിക്കാന്‍ സാധിക്കും. എന്റെ കൃപക്ക് പ്രവര്‍ത്തിക്കുവാന്‍ നിന്റെ ഭാഗത്തുനിന്നുള്ള കാരുണ്യപ്രവൃത്തിയുടെ പിന്‍ബലം വേണം.”

ഒരു രാജ്ഞി എന്ന നിലയില്‍ വസ്ത്രങ്ങളും പാരിതോഷികങ്ങളും അനവധി സന്ദര്‍ഭങ്ങളില്‍ ദ്രൗപദി നല്‍കിയിട്ടുണ്ട്. പക്ഷേ അവയ്‌ക്കുപിന്നിലെ ചേതോവികാരം കാരുണ്യമാണ് എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് കാരുണ്യപ്രേരിതമായ ഒരു ദാനകര്‍മത്തെ ദ്രൗപദി സ്മരിച്ചു, അത് ഇപ്രകാരമാണ് ദ്രൗപദി ഭഗവാനെ അറിയിച്ചത്.

ഒരിക്കല്‍ നദിയില്‍ കുളിച്ചുകൊണ്ടിരുന്ന ഒരു ദരിദ്രസ്ത്രീക്ക് ഉണ്ടായിരുന്ന ഒരേ ഒരു മേല്‍വസ്ത്രം ഒഴുക്കില്‍പ്പെട്ട് നഷ്ടമായി. ഈ സംഭവം കണ്ടുകൊണ്ടിരുന്ന എന്റെ ഹൃദയം ആ സ്ത്രീയുടെ നിസ്സഹായാവസ്ഥയില്‍ കരുണപൂണ്ട് അലിഞ്ഞുപോയി. യാതൊന്നും ആലോചിക്കാതെ ചേല പകുതി കീറി നദീജല പ്രവാഹത്തില്‍ നിക്ഷേപിച്ചു. ആ ദരിദ്ര സ്ത്രീ വ്യഗ്രതയോടെ നീന്തിച്ചെന്ന് അതിനെ പിടിച്ചെടുത്ത് തന്റെ നഗ്നത മറച്ച് കരയ്‌ക്കുകയറി.

ഈ സംഭവത്തിന്റെ സ്മരണയാണ് ദ്രൗപദി സമര്‍പ്പിച്ചത്. പരമാത്മാവ് സന്തുഷ്ടനായി. വസ്ത്രാവതാരമെടുത്ത് ദ്രൗപദിയുടെ മാനസംരക്ഷണം നടത്തി. ദുശ്ശാസനന്‍ വലിച്ച് വലിച്ച് കൈകുഴഞ്ഞു. പരാജിതനായി നിലംപതിച്ചു.

നാം മറ്റുള്ളവരോട് കാട്ടുന്ന കരുണയാണ് നമുക്ക് ഈശ്വരകൃപയായി തിരിച്ച് ലഭിക്കുന്നത്.

ശ്രീകൃഷ്ണായ പരസ്‌മൈ ബ്രഹ്മണേ നമോ നമഃ

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

Kerala

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

Kerala

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

Kerala

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

വിദ്യാര്‍ഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ പ്രതിഷേധം

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : ഒരാൾ പിടിയിൽ

മോദി ഇറാന്‍ പ്രസിഡന്‍റ് മഹ്മൂദ് പെസഷ്കിയനുമായി ചര്‍ച്ചയില്‍

ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാന്‍; ധാര്‍മ്മിക പിന്തുണ ഇന്ത്യ നല്‍കിയെന്നും ഇറാന്‍ വിജയിച്ചെന്നും ഇന്ത്യയിലെ ഇറാന്‍ എംബസി

ബൈക്ക് മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷങ്ങള്‍ക്കു ശേഷം വട്ടപ്പാറയില്‍ അറസ്റ്റില്‍

ഇന്ത്യ എന്ന മഹത്തായ രാജ്യം നൽകിയ പിന്തുണ വിലമതിക്കാനാകാത്തത് : യുദ്ധം അവസാനിപ്പിച്ച ശേഷം ഇന്ത്യയോട് പ്രത്യേകം നന്ദി പറഞ്ഞ് , ജയ് ഹിന്ദ് മുഴക്കി ഇറാൻ

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies