കൊച്ചി: ഇക്കഴിഞ്ഞ വര്‍ഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്രചെയ്തത് അറുപത്തിയൊന്ന് ലക്ഷത്തിലധികം പേര്. തുടര്‍ച്ചയായി രണ്ടുവര്‍ഷം അരക്കോടിയിലേറെ യാത്രക്കാരുമായി സിയാല്‍ പുതിയ റിക്കോര്‍ഡിട്ടു.
ഏറ്റവും പുതിയ കണക്കനുസരിച്ച് 2014-ല്‍ കൊച്ചി വിമാനത്താവളത്തിലൂടെ യാത്രചെയതത് 61,04,559 പേരാണ്. 2013-ല്‍ ഇത് 52,91,793 ആയിരുന്നു. 15.36 ശതമാനം വര്‍ധനവ്. അരക്കോടിയിലേറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന കേരളത്തിലെ ഏകവിമാനത്താവളമാണിത്. യാത്രക്കാരുടെ എണ്ണത്തിലും വിമാനസര്‍വീസുകളുടെ എണ്ണത്തിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ പുരോഗതിയും ശ്രദ്ധേയമാണ്. 2013-ല്‍ 21.06 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളത്തിലൂടെ ഇന്ത്യയ്ക്കകത്ത് യാത്രചെയ്തത്. 2014-ല്‍ അത് 24.86 ലക്ഷമായി ഉയര്‍ന്നു. 18.04 ശതമാനത്തിന്റെ വര്‍ധന. ആഭ്യന്തര മേഖലയിലെ വിമാന സര്‍വീസുകളുടെ കാര്യത്തില്‍ 15.1 ശതമാനം വര്‍ധനവുണ്ടായി.
26709 വിമാനങ്ങള്‍ ആഭ്യന്തരമേഖലയില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തി. 2013-ല്‍ ഇത് 23,205 ആയിരുന്നു. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ പുരോഗതി സിയാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2013-ല്‍ 31.85 ലക്ഷമായിരുന്നു രാജ്യാന്തര യാത്രക്കാര്‍. 2014-ല്‍ അത് 36.18 ലക്ഷമായി ഉയര്‍ന്നു. 13.59 ശതമാനം വര്‍ധന. ഈ വിഭാഗത്തില്‍ വിമാനസര്‍വീസുകളുടെ എണ്ണം 22,728-ല്‍ നിന്ന് 25,322 ആയി ഉയര്‍ന്നു. 11.41 ശതമാനം വര്‍ധനവ്.
ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള സര്‍വീസുകളും കാര്യമായി വര്‍ധിക്കുന്നുണ്ട്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കുറച്ച് പാര്‍ക്കിങ്, ലാന്‍ഡിങ് ഫീസ് ഈടാക്കുന്ന വിമാനത്താവളങ്ങളിലൊന്നാണിത്. അതിനൊപ്പം യാത്രക്കാര്‍ക്ക് നന്നേ കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം നല്‍കാനും സിയാല്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ് സിയാലിന്റെ ട്രാഫികില്‍ ഓരോ വര്‍ഷവും വലിയ പുരോഗതി രേഖപ്പെടുത്തുന്നത്,വി.ജെ.കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: