തിരുവനന്തപുരം:പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ തസ്തികകളില്‍ നടക്കുന്ന വ്യാജ നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഐക്യവേദി. സെക്രട്ടറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറി, സെക്രട്ടറി തസ്തികകളില്‍ മാത്രം 40 ഓളം ഉദ്യോഗസ്ഥര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയിട്ടുണ്ടെന്ന് ഐക്യവേദി സംസ്ഥാന ചെയര്മാന് ഐത്തിയൂര്‍ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി പുരുവൂര് രഘുനാഥന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അടുത്തതായി പട്ടികവര്ഗ്ഗക്കാര്ക്കുവേണ്ടി നിയമിതരാകാന്പോകുന്ന സാജു ജോര്‍ജ്ജ് സെക്ഷന്‍ ഓഫീസറായി അപേക്ഷ നല്കുമ്പോള് സിഎസ്ഐ ക്രിസ്ത്യന്‍ ആയിരുന്നു. സെലക്ഷന് വന്നപ്പോള്‍ പട്ടികവര്‍ഗ്ഗ മലയരയ സര്‍ട്ടിഫിക്കറ്റ് വാങ്ങി സെലക്ഷന് നേടി. ടെസ്റ്റ് എഴുതിയത് ഒരാളും നിയമനം വന്നത് മറ്റൊരാള്‍ക്കും.
അദ്ദേഹത്തിന്റെ പിഎസ്സിയിലുള്ള രേഖകളില്‍ ഐടി ഫോട്ടോ പതിപ്പിച്ചിട്ടില്ല. കിര്‍ത്താഡ്സില്‍ പരാതി നല്കി പരിശോധനയില്‍ ഇരിക്കുമ്പോഴാണ് പിഎസ്സി സെക്രട്ടറിയായി നിയമനം നല്കാന് പോകുന്നത്. പട്ടികവര്ഗ്ഗക്കാരനല്ലാത്ത സാജു ജോര്‍ജ്ജിനെ യാതൊരു കാരണവശാലും സെക്രട്ടറിയായി നിയമിക്കാന്‍ പാടില്ല.
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് സെക്രട്ടറിയായിരിക്കുന്ന ബിനോയി പട്ടികജാതിക്കാരനല്ല. ഇദ്ദേഹം ദളിത് ക്രിസ്ത്യാനിയാണ്. ഒഇസി വിഭാഗത്തില്‍ വരുന്ന ബിനോയ് ഹിന്ദു സര്‍ട്ടിഫിക്കറ്റ് വാങ്ങി തുടരുന്നു. ഇതേ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി എ.ജെ.സുധ(സെലിന്) സെയില്‍ടാക്സ് അഡീഷണല്‍ സെക്രട്ടറി ബാബു രാജ എന്നിവര്‍ പട്ടികജാതി വിഭാഗത്തില്‍ ഇരുന്നു റിട്ടയര്‍ ചെയ്തു.
സ്റ്റേയാ ജോര്‍ജ്ജ് സെക്ഷന്‍ ഓഫീസര്‍, പി.എസ്.സി സ്റ്റാന്‍ലി ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി, റെജിന, ടൈപ്പിസ്റ്റ് ( പിഡബ്ല്യുഡി) സാജു ജോര്‍ജ്ജ്, കണ്ട്രോളര് പിഎസ്സി ( സിഎസ്ഐ ക്രിസ്ത്യന്‍) ജോയിന്റ് സെക്രട്ടറി ഗീതാകുമാരി, ഗിരിജാ കുമാരി ( ഡെപ്യൂട്ടി സെക്രട്ടറി) വത്സലാ കുമാരി ( ജോയിന്റ് സെക്രട്ടറി) രാജമ്മ (ഡെപ്യൂട്ടി സെക്രട്ടറി), പിആര്‍ഒ സന്ദീപ്കുമാര്‍ തുടങ്ങിയവര്‍ പിഎസ്സിയില് പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട സ്ഥാനങ്ങളില്‍ തുടരുകയാണ്.
സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയായ ഇ.കെ.പ്രകാശ് പട്ടികവര്‍ഗ്ഗക്കാരുടെ സംവരണ സീറ്റില്‍ കയറികൂടുകയും അന്വേഷണത്തില്‍ വ്യാജനെന്ന് തെളിഞ്ഞതു കാരണം സര്‍വ്വീസില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
ഈ ഉത്തരവിനെ മറികടന്ന് ഹൈക്കോടതിയില്‍ പരാതി കൊടുത്ത് നിലനില്‍ക്കുന്ന ഇയാളെ പ്രമോഷന് നല്കി സര്‍വ്വീസില്‍ തുടരുകയാണ്. കൂടാതെ ആരോഗ്യവകുപ്പ്, പോലീസ് വകുപ്പ്, എക്സൈസ്, എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ഇന്ത്യന്‍ റയില്‍വേ, സര്‍വ്വകലാശാലകള്‍ തുടങ്ങി കേരളത്തിലെ മുഴുവന്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും മുഴുവന്‍ പട്ടികവിഭാഗക്കാരുടെ തസ്തികകളിലും വ്യാജന്മാര് കടന്നു കൂടിയിരിക്കുന്നു
പ്രത്യക്ഷ ദൈവസഭ പട്ടികജാതിക്കാരല്ല. ഇവര്‍ ഏതുമതത്തില്‍ വിശ്വസിക്കുന്നുവെന്നോ ഇവരുടെ മതം ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പട്ടികജാതി ഹിന്ദു സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ഉന്നത നീതിപീഠങ്ങള്‍ വരെയുള്ള സ്ഥാനങ്ങളില്‍ ഇവര്‍ ഇരിക്കുന്നു. മുഖ്യമന്ത്രി കോളേജനുവദിച്ചപ്പോള് പട്ടികജാതിക്കാര്‍ക്കു കിട്ടേണ്ട കോളേജ് അനുവദിച്ചിരിക്കുന്നത് പ്രത്യക്ഷ ദൈവസഭക്കാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: