അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് മതമുണ്ടായിരുന്നോ? ഹിന്ദു വിശ്വാസാചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്ന്നും പ്രചരിപ്പിച്ചും ജീവിച്ച, രാമരാജ്യം സ്വപ്നം കണ്ട ഗാന്ധിജിയുടെ ഒരു മകന് പക്ഷേ ഇസ്ലാമായി. ഹരിലാല്‍ ഗാന്ധിയുടെ മതം മാറ്റത്തില്‍ മനം നൊന്ത് ഗാന്ധിജി മറ്റൊരു മകന് രാംദാസ് ഗാന്ധിക്ക് എഴുതിയ കത്തില്‍ മനസിലുള്ളതെല്ലാം ഗാന്ധിജി വിവരിക്കുന്നു.
മത പരിവര്ത്തനത്തെച്ചൊല്ലി വിവാദം പുകയുമ്പോള്‍ ഗാന്ധിജി 1936 മെയ് 30-ന് മകന് രാംദാസിന് എഴുതിയ കത്ത് ഏറെ പ്രസക്തമാകുകയാണ്.
തന്റെ മകന് സമ്പത്തു മോഹിച്ചും കാമാസക്തിയിലുമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഗാന്ധിജി പറയുന്നു. രാംദാസിനെഴുതിയ കത്തില്‍നിന്ന്, ”… ഹരിലാലിന്റെ പരാക്രമം പത്രത്തിലൂടെയറിഞ്ഞു. സ്വാര്‍ത്ഥതയില്ലാത്ത പ്രേരണകളാലും ഇസ്ലാം മതത്തെ പൂര്‍ണ്ണമായി മനസിലാക്കിയും അവന് മതം മാറുന്നതില്‍ തെറ്റില്ല. പക്ഷേ അവന് സമ്പത്തിനു വേണ്ടിയും വിഷയാസക്തി പൂര്‍ത്തീകരിക്കാനുള്ള അത്യാര്ത്തിയ്ക്കുമാണ് മതം മാറിയത്. അവന് ചെയ്തത് ആ ലക്ഷ്യത്തിലല്ലെന്നുവന്നാല്, അവന് പുതിയ ജീവിതത്തിലേക്കു മടങ്ങിയാല്‍, എന്റെ മനോ വേദന മാറും.” മതപരാവര്ത്തനമെന്ന ആശയം മനസ്സില്‍ ചിന്തിച്ച് ഗാന്ധിജി എഴുതി.
അദ്ദേഹം കത്ത് ഇങ്ങനെ തുടര്‍ന്നു, ”… ഇപ്പോള്‍ അവന് (ഹരിലാല്‍) ഇസ്ലാമിന്റെ ലേബല്‍ സ്വീകരിച്ചു. അവന് ഇസ്ലാമിലെ ഏറ്റവും മികച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്നതുവരെ അവനെ ഒരു ഇസ്ലാം മതാനുയായി ആയി നമുക്ക് കണക്കാക്കാനാവില്ല. നമ്മള് വിശ്വസിക്കുന്ന മതത്തെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കാന്‍ കഴിയണം, അതിനു പരിശ്രമിക്കണം,” ഗാന്ധിജി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: