ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൂടങ്കുളം ആണവ നിലയത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം തുടങ്ങി. ഇതോടെ തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ആവശ്യത്തിന് വൈദ്യുതി ലഭിക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആണവോര്‍ജ്ജ വിരുദ്ധ സമിതി പ്രവര്‍ത്തകരുടെയും സമരങ്ങള്‍ നടക്കുന്നതിനിടെയാണ് വൈദ്യോതോല്പാദനം ആരംഭിച്ചിരിക്കുന്നത്.
നിലയത്തിലെ ഒന്നാമത്തെ യൂണിറ്റില്‍ നിന്നും 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദനം ആരംഭിച്ചിരുന്നെങ്കിലും റിയാക്ടര്‍ ടര്‍ബൈനുകള്‍ സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഉല്പാദനം നിര്‍ത്തിവെക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ കൊണ്ട് 160 മെഗാവാട്ട് വൈദ്യുതിയാണ് അന്ന് ഉല്പാദിപ്പിച്ചത്.
കൂടങ്കുളത്തെ രണ്ടാമത്തെ റിയാക്ടര്‍ 2015 ല്‍ കമ്മീഷന് ചെയ്യും. റഷ്യയുടെ സഹകരണത്തോടെയാണ് തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ കൂടങ്കുളത്ത് ആയിരം മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ആണവോര്‍ജ പ്ളാന്റുകള്‍ സ്ഥാപിച്ചത്. 13,000 കോടി രൂപയാണ് നിര്‍മാണ ചെലവ്. 2002 മേയിലാണ് ആണവ നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
ഭാരതത്തില്‍ 14 നിലയങ്ങള്‍ കൂടി തുടങ്ങാന്‍ ഇന്ത്യയും റഷ്യയും ധാരണയിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: