ഇറ്റലിയന്‍ നാവികര്‍
ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ വിചാരണ നേരിടുന്ന ഇറ്റലിയന്‍ നാവികനെ ജാമ്യത്തില്‍ കൊണ്ടുപോയ ശേഷം തിരികെ എത്തിക്കാന്‍ മടിക്കുന്ന ഇറ്റലിയുടെ നിലപാട് വിവാദമാകുന്നു. കേസിലെ പ്രതികളിലൊരാളായ സാല്വടോറെ ജിറോനെയാണ് തിരികെ എത്തിക്കാന്‍ ഇറ്റലി തയ്യാറാകാത്തത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറയുന്നു.
നവികന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തിരികെ എത്തിക്കണമെങ്കില്‍ ആരോഗ്യം ശരിയാകണമെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൗലോ ജന്റിലോനി റോമിലെ ഒരു റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി സുപ്രീംകോടതിയാണ് നാവികന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യക്കാലാവധി അവസാനിച്ച ശേഷം തിരികെ എത്താന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജിറോനെയും ഇറ്റാലിയന്‍ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ കോടതി ഇറ്റലിയുടെ വാദം അംഗീകരിക്കാതിരുന്നതോടെയാണ് നാവികന്റെ ആരോഗ്യം തിരികെ കിട്ടുന്നതുവരെ ഇറ്റലിയില്‍ കഴിയുമെന്ന് വിദേശകാര്യമന്ത്രി പൗലോ ജന്റിലോനി അറിയിച്ചിരിക്കുന്നത്. ജനുവരി പകുതിയോടെ ദല്‍ഹിയില്‍ തിരികെ എത്തിക്കുമെന്ന ഉറപ്പിലാണ് നാവികന് കോടതി ജാമ്യം നല്‍കിയത്. കേരളാ തീരത്തു വെച്ച് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലാണ് നാവികര്‍ വിചാരണ നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: