കൊച്ചി: ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ് ടി ഇ വാസുദേവന്‍(97) അന്തരിച്ചു . കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സിനിമയ്ക്ക് 50 ഓളം ചലച്ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള പഴയ തലമുറയിലെ പ്രശസ്തനായ നിര്‍മാതാവാണ് ടി ഇ വാസുദേവന്‍. ജെ സി ഡാനിയേല്‍ പുരസ്കാരജേതാവാണ്.
കൊച്ചിന് എക്സ്പ്രസ്,കണ്ണൂര്‍ ഡീലക്സ്, ഡെയ്ഞ്ചര്‍ ബിസ്കറ്റ്, ലോട്ടറി ടിക്കറ്റ് ,സ്ഥാനാര്‍ഥി സാറാമ്മ, മായ, എല്ലാം നിനക്കുവേണ്ടി, മധുരപ്പതിനേഴ്, കുടുംബം ഒരു ശ്രീകോവില്‍, മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി, കാവ്യമേള, ഫുട്ബോള്‍ ചാമ്പ്യന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
ജയമാരുതിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുള്ള പല ചിത്രങ്ങള്‍ക്കും വി. ദേവന് എന്ന പേരില്‍ കഥയെഴുതിയിരുന്നതും വാസുദേവനായിരുന്നു. സിനിമയുടെ പ്ലാറ്റിനം ജൂബിലി കൊണ്ടാടിയ സമയത്ത് രാഷ്ട്രം ആദരിച്ച 75 പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു വാസുദേവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: