Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 680-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2014, 08:08 pm IST
in Samskriti

വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവിഹായസ്സില്‍ ശബ്ദത്തിന്റെ മൂലഘടകം വിത്തില്‍ മുളയെന്നതുപോലെ ഒളിഞ്ഞിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും മൂഢന്മാര്‍ സൃഷ്ടിയെക്കുറിച്ചുള്ള കഥകള്‍ മെനഞ്ഞെടുത്തു മറ്റു മൂഢന്മാരെ നേരമ്പോക്കിനായി പറ്റിക്കുകയാണ്. യാതൊന്നും ഉണ്ടാവുന്നില്ല. യാതൊന്നും ഇല്ലാതെയാവുന്നുമില്ല. എന്താണോ നിജമായുള്ളത് അത് പരമപ്രശാന്തിയോടെ പാറയുടെ മദ്ധ്യഭാഗമെന്നപോലെ സുദൃഢമായി നിലകൊള്ളുന്നു.

“അവയവങ്ങള്‍ ഉള്ള ഒരു ജീവിയുടെ കോശങ്ങളും അതിലെ അണുക്കളും അനുനിമിഷം പുനര്‍നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതുപോലെ ഈ വിശ്വത്തിലെ നിലനില്‍പ്പിനും പുനര്‍നിര്‍മ്മിതിയ്‌ക്കും അന്തമില്ല.”

അനന്തമായ അവബോധം സ്വന്തം സത്തയുടെ ഒരു ഭാഗത്തെപ്പറ്റി അവബോധിച്ചതിന്റെ ഫലമായി അവബോധം ഉണ്ടായി. ഇതേത്തുടര്‍ന്ന് ബന്ധം എന്ന ധാരണ, ലോകം, ഇവയ്‌ക്കനുസൃതമായ വിഷയങ്ങള്‍ എന്നിവയും ഉണ്ടായി. അവബോധത്തെ നിരീക്ഷിക്കാനും നിരീക്ഷിച്ചതിനെ പരീക്ഷിക്കാനുമുള്ള കഴിവുള്ളതിനാല്‍ അത് ബോധമായി പരിഗണിക്കപ്പെട്ടു.

ഈ ബോധഘനത്തില്‍ നിന്നും ജീവനും മറ്റുള്ളവകളും ഉല്‍പ്പന്നമായി. ഈ അവസരത്തിലും അതില്‍ വ്യക്തിത്വം ആവിര്‍ഭവിച്ചിരുന്നില്ല. കാരണം അപ്പോള്‍ അവിദ്യയുണ്ടായിരുന്നില്ലല്ലോ. അവിദ്യയുടെ ആവിര്‍ഭാവത്തോടെ അത് സംസാരത്തിലേയ്‌ക്ക് ഉന്മുഖമാവുന്നു. അതില്‍ ഇനിയും ജനിച്ചിട്ടില്ലാത്ത മൂലഘടകങ്ങള്‍ നിറഞ്ഞിരിക്കുന്നു.

ഈയവസരത്തില്‍ അഹംഭാവം അല്ലെങ്കില്‍ വ്യക്തിത്വഭാവം കാലഗണനയോടുകൂടി സംജാതമാവുന്നു. ഈ ലോകത്തിന്റെ നിലനില്പ്പിനെപ്പറ്റിപ്പറയുമ്പോള്‍ സുപ്രധാനമായ ഒരു വഴിത്തിരിവാണിത്. ബോധം തന്നെയാണ് വ്യക്തിത്വഭാവം ആര്‍ജ്ജിച്ചത്. അതില്‍ ആകാശം എന്ന മൂലഘടകത്തെപ്പറ്റിയുള്ള ഭാവന ഉയര്‍ന്നു. കൂട്ടത്തില്‍ വാക്കും (നാമം) വാക്കിലെ ആശയവും (വസ്തു) എന്ന ഭാവനയും സംജാതമായി. ഇതില്‍ നിന്നാണ് മറ്റു ഘടകങ്ങളും പതിനാലു ലോകങ്ങളും ഉദിച്ചുയര്‍ന്നത്.

ഇതുകഴിഞ്ഞ് ബോധത്തില്‍ സ്പന്ദനം എന്ന സങ്കല്‍പ്പം ഉദിക്കുന്നു. ഈ സ്പന്ദനം വായുവും അതിന്റെ പ്രവര്‍ത്തനങ്ങളുമാണ്. സ്പര്‍ശം, ജീവജാലങ്ങളുടെ പ്രാണന്‍ എന്നിവയാണാ പ്രവര്‍ത്തനങ്ങള്‍. അതുപോലെ ബോധത്തില്‍ ജ്വലിക്കുന്ന പ്രകാശമാണ് എല്ലാ ജീവജലങ്ങള്‍ക്കും ആകൃതിയും നിയതമായ രൂപവും നല്‍കുന്നത്. കാണുക എന്ന അനുഭവം പ്രകാശമാണ്.

സ്പര്‍ശനാനുഭവം, സ്പര്‍ശനേന്ദ്രിയവും, കേള്‍വിയനുഭവം ശ്രോത്രിന്ദ്രിയവുമാകുന്നു.

അതുപോലെയാണ് സ്വാദിനും മണത്തിനുമുള്ള മൂലഘടകങ്ങള്‍ ഉണ്ടാവുന്നത്.

സ്വതന്ത്രമായ വസ്തുക്കളെന്നനിലയ്‌ക്ക് അയഥാര്‍ത്ഥമാണെങ്കിലും അവയെല്ലാം ചേര്‍ന്ന് ഒരു സ്വപ്‌നത്തിലെന്നവണ്ണം യാഥാര്‍ത്ഥ്യഭാവം കൈക്കൊള്ളുകയാണ്. ഇവയെല്ലാം പിന്നീട് പലവിധത്തിലുള്ള സംഘാതവിശേഷങ്ങളായി സ്ഥൂലഭാവങ്ങളും രൂപങ്ങളും കൈകൊള്ളുന്നു. അവയെല്ലാം അനന്തബോധത്തില്‍ ഉരുത്തിരിയുന്ന ആശയങ്ങളുടെ മൂര്‍ത്തീകരണം മാത്രമാകുന്നു. ഒന്നും സത്യമല്ല.

രൂപങ്ങളെ കാണുന്നത് കണ്ണുകള്‍, ശബ്ദങ്ങളെ കേള്‍ക്കുന്നത് ചെവി, സ്പര്‍ശനത്തെ അറിയുന്നത് ചര്‍മ്മം, സ്വാദറിയുന്നത് രസന, മണമറിയുന്നത് ഘ്രാണേന്ദ്രിയം. ഇവയെല്ലാം ബാഹ്യാവയവങ്ങള്‍ ആണെന്ന് തോന്നിയാലും അവയ്‌ക്ക് പിറകിലെ അന്തരേന്ദ്രിയങ്ങളാണവയെ പ്രവര്‍ത്തനക്ഷമമാക്കുന്നത്.

ജീവന്‍ കാലദേശപരിമിതികളില്‍പ്പെട്ടു വലയുന്നതിനാല്‍ വിശ്വനിയതിയില്‍, പ്രകൃതിനിയമത്തിന്റെ പരിധിയില്‍ ഇരുന്നുകൊണ്ട് അതിന് എല്ലാമെല്ലാം അനുഭവിക്കാന്‍ കഴിയാതെ വരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

Environment

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

Kerala

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

പുതിയ വാര്‍ത്തകള്‍

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.