കോഴിക്കോട്: മാലി ദ്വീപില്‍ എട്ടു മാസത്തിലേറെയായി തടവില്‍ കഴിഞ്ഞിരുന്ന മലയാളി അധ്യാപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ജയചന്ദ്രന് മൊകേരി ജയില്‍ മോചിതനായി ബാംഗ്ലൂരില്‍ എത്തി.
ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് മുരളീധരന് ഉള്‍പ്പെടെ വിവിധ രാഷ്ടീയ സാംസ്കാരിക പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു.
മൈന ഉമൈബാന്‍ ഉള്‍പ്പെടെ ഉള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ ഇടപെടലും ജയചന്ദ്രന്റെ മോചനത്തിന് വഴിതെളിച്ചു.
ധാരാളം പേരുടെ പരിശ്രമ ഫലമായിട്ടാണ് ജയചന്ദ്രന്റെ അവസ്ഥ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുവാനും നടപടികള്‍ ഊര്‍ജ്ജിതമാക്കുവാനും ആയത്.
45 ദിവസത്തിലധികം വിദേശികളെ മാലി ദ്വീപിലെ ജയിലില്‍ വയ്ക്കരുതെന്ന നിയമം അടുത്തിടെ കൊണ്ടു വന്നിരുന്നു. ഇതും മോചനത്തിനു ഗുണകരമായി.
മാലി ദ്വീപിലെ കോണ്ട്രാക്ടിംഗ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനും തലശ്ശേരിക്കാരനുമായ പി. എ. സെയ്ദും മോചനത്തിനായും നാട്ടിലേക്ക് മടങ്ങുന്നതിനായും സഹായം നല്കി.
ജയചന്ദ്രനായി ഹാജരായ അഭിഭാഷകന്റെ ഫീസായ ഒരു ലക്ഷം രൂപയുടെ ഗണ്യമായ ഒരു ഭാഗം മാലി ദ്വീപിലെ ഇന്ത്യന്‍ ക്ലബ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: