തിരുവനന്തപുരം: വിദ്യാര്‍ത്ഥിയായിരിക്കെ അനന്തനാരായണയ്യര്‍ എന്ന അദ്ധ്യാപകന് സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണ പരമഹംസരുടെയും ചിത്രങ്ങള്‍ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുവെന്ന് അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മി ഭായി.
മനോവിഷമം വരുമ്പോള്‍ കരുത്തുപകരാന്‍ ഈ ചിത്രങ്ങളില്‍ നോക്കി പ്രാര്‍ത്ഥിച്ചാല്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി അടക്കമുള്ളര്‍ക്ക് സ്വാമി വിവേകാനന്ദന് പ്രചോദനമായിരുന്നു എന്നും അവര്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ അനന്തപുരി സന്ദര്‍ശനത്തിന്റെ 122- ാംവാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും വിവേകാനന്ദ സന്ദര്‍ശന ആഘോഷസമിതിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു വാര്‍ഷികാഘോഷം.
സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതില്‍ ദുഃഖമുണ്ട്. ജാതീയമായ വിവേചനങ്ങള്‍ രാജ്യമൊട്ടുക്കും നടന്നിരുന്നു. എങ്കിലും കേരളത്തെമാത്രം ഇങ്ങനെ വിശേഷിപ്പിച്ചത് എന്തുകൊണ്ടാണെന്ന് ചരിത്ര ഗവേഷകരോട് തിരക്കിയിട്ടും വ്യക്തമായ ഉത്തരം ലഭിച്ചില്ല, അവര്‍ പറഞ്ഞു.
സ്വാമി ആപ്തലോകാനന്ദ, വിവേകാനന്ദ സന്ദര്‍ശന ആഘോഷസമിതി സംയോജകന്‍ ഡോ. രാജീവ് ഇരിങ്ങാലക്കുട, കെ. രാമന് പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: