ന്യൂദല്‍ഹി: തികച്ചും സമാധാനപരമായി നടന്ന ജമ്മു-കശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാന നിയമസഭകളിലേക്ക്് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. അഞ്ച് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിന് മുമ്പോ തെരഞ്ഞെടുപ്പ് ദിവസമോ ഒരു നേരിയ അക്രമംപോലും രണ്ട് സംസ്ഥാനങ്ങളിലും നടന്നില്ലെന്നത് റെക്കോഡാണെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിനോദ് സുത്ഷി പറഞ്ഞു. ഝാര്‍ഖണ്ഡില്‍ ഉയര്‍ന്ന വോട്ടിംഗ്നിരക്കാണ് ഇത്തവണ. 66 ശതമാനം പേര് സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോള്‍ ജമ്മുകശ്മീര്‍ 66 ശതമാനമായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണിത്.
ഝാര്‍ഖണ്ഡില്‍ 81 മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളിലാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. പത്തുമുതല്‍ മുപ്പത്തിയൊന്ന് റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ചക്രധാപൂര്‍ മണ്ഡലത്തിലെ ഫലമായിരിക്കും ആദ്യം പുറത്തുവരിക. ആകാശവാണിക്ക് പ്രത്യേക ബുള്ളറ്റിനുകള്‍ ഉണ്ടായിരിക്കും.
വിവിധ എക്സിറ്റ്പോളുകള് ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. അതേസമയം ജമ്മുവില്‍ തൂക്കുസഭ നിലവില്‍വരുമെന്നും പറയുന്നു.
എബിപി ന്യൂസ്-നീല്‍സെണ്‍ പറയുന്നത് 81 അംഗ ഝാര്‍ഖണ്ഡ് സഭയില്‍ 52 സീറ്റുകള്‍ നേടുമെന്നാണ്.
ജെഎംഎം പത്ത് സീറ്റിലും കോണ്‍ഗ്രസ് ഏഴിലും ആര്‍ജെഡി, ജെഡിയു ഓരോ സീറ്റിലും വിജയിക്കും. ടുഡെ ചാണക്യ പ്രവചനം ബിജെപി 61 സീറ്റുകളില്‍ വിജയിച്ച് ഏകപക്ഷീയമായ ഭൂരിപക്ഷം നേടുമെന്നാണ്. കോണ്‍ഗ്രസിന് വന്‍തിരിച്ചടിയും. അവര്‍ നാല് സീറ്റില്‍ ഒതുങ്ങും. ജെഎംഎം 12 സീറ്റ് നേടുമ്പോള്‍ മറ്റുള്ളവര്‍ നാല് സീറ്റിലും വിജയിക്കുമെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: