കൊച്ചി: എറണാകുളം ചിലവന്നൂരില്‍ ഡിഎല്‍എഫ് നിര്‍മ്മിച്ച ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഫ്ളാറ്റിന്റെ തുടര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനും ജസ്റ്റിസ് രാമകൃഷ്ണപിള്ള നിര്‍ദ്ദേശിച്ചു.
കായല്‍ കയ്യേറി ഫ്ളാറ്റ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ ഉത്തരവ് വന്നത്. തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
എറണാകുളം സ്വദേശിയായ എ.വി.ആന്റണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. 135 മീറ്റര്‍ കായല്‍ കൈയേറിയാണ് നിര്‍മാണം നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ഫ്ളാറ്റിന്റെ നല്ലൊരു ഭാഗം പൊളിച്ചു നീക്കേണ്ടി വരും.
തണ്ണീര്‍ത്തടവും പൊക്കാളിപ്പാടവും നികത്തിയായിരുന്നു നിര്‍മ്മാണം, പരിസ്ഥിതി ദുര്‍ബല മേഖലയില്‍പ്പെട്ട സ്ഥലമായതിനാല്‍ തന്നെ നിയന്ത്രിത മേഖലകളില്‍ നിര്‍മാണത്തിന് മുന്‍പ് തീരദേശ അതോറിറ്റിയുടെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും കമ്പനി പാലിച്ചില്ല. മാത്രമല്ല പാരിസ്ഥിതിക ആഘാത ക്ളിയറന്‍സും ഉണ്ടായിരുന്നില്ല.
അഞ്ച് കോടിയിലേറെ നിക്ഷേപം വരുന്ന പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല.
നേരത്തെ അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഫഌറ്റ് തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന് മൂന്നംഗം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമലംഘനം നടന്നു എന്ന കാര്യം തീരദേശ പരിപാലന അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: