ആലപ്പുഴ: കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടതോടെ ചത്തൊടുങ്ങുന്നത് മൂലം കര്‍ഷകര്‍ ആശങ്കയില്‍.
പതിനായിരത്തോളം താറാവുകളാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ ചത്തൊടുങ്ങിയിരിക്കുന്നത്. ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പക്ഷിപനിയാകാം താറാവുകള്‍ ചത്തൊടുങ്ങാന്‍ കാരണമെന്ന് പ്രചരണങ്ങളുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നേരത്തെ കേരളത്തിലെ ലാബുകളില്‍ നടത്തിയ പരിശോധനകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ബംഗളൂര്, ഭോപാല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സാമ്പിളുകള്‍ അയച്ചിരുന്നു.
സ്ഥിതി ആശങ്കാജനകമാണെന്നും സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകുമെന്നും ഇന്നു ചേര്‍ന്ന മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ ഉന്നതതല യോഗം വിലയിരുത്തി.
പക്ഷിപ്പനിയാണെങ്കില് ആലപ്പുഴയിലെ വിവിധസ്ഥലങ്ങളില്‍ എത്തുന്ന ദേശാടനപക്ഷികളെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ഇവയുടെ സാംപിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധയ്ക്ക് അയക്കേണ്ടതുണ്ടെന്നും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: