സോവിയറ്റ് യൂണിയന്റെയും അതിന്റെ ഇന്ത്യന്‍ സംഘടനയായ ഐഎസ്സിയുഎസിന്റെയും ചൊല്പടിക്ക് നിന്നിരുന്ന വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ദിരയെ, ലാല്‍ബഹാദൂര്‍ ശാസ്ത്രി ടാഷ്ക്കെന്റില്വെച്ച് കൊലചെയ്യപ്പെട്ടതിനുേശഷം, വാഴിക്കാന്‍ കോണ്‍ഗ്രസില്‍ ഇന്ദിരാപക്ഷവുമായി ഒത്തിണങ്ങിയത് ചരിത്രദുഃഖം. കേരളത്തില്‍ സോവിയറ്റ് യൂണിയന്റെ ‘ഉത്തരവുപടി’ സോവിയറ്റ് ‘കാര്‍ഡ്’ ഹോള്‍ഡറായിരുന്ന അച്യുതമേനോനും കരുണാകരനും കേരളത്തില്‍ ‘അടിയന്തര’ ഭരണം നടത്തിയതും മറ്റൊരു ജനാധിപത്യ ദുഃഖം. വിദേശികളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിച്ച ഈ ‘ഏകോദര’ ജീവികള്‍ നമ്മുെട നാടിന് ഭാരമായി. പിന്നീട്, രാജീവ് വധശേഷം ‘വൈദേശിക സോണിയാ ചട്ടുക’ഭരണം വന്നതും മറ്റൊരു ദുരന്തം!
പുലികളുടെയും ഖാലിസ്ഥാന്‍ ഭീകരരുടെയും പ്രേരകശക്തികളുടെ ഉള്ളറകളിലേക്ക് ടോര്‍ച്ച് അടിക്കുവാന്‍ ‘ആന്റണികള്’ തയ്യാറാണോയെന്ന് വിഎസ് തിരിച്ചുചോദിച്ചാല്‍ ‘ഞഞ്ഞമിഞ്ഞ’ പറഞ്ഞ് ‘എകെ’ ദല്ഹിയിലേക്കുടന് യാത്രയാകും. പിന്നെയിവിടെ കാണില്ല. അടിയന്തരാവസ്ഥക്കാലത്ത് മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയ കേരളീയ ‘വിപ്ലവ പലടത്തലവന്മാരെ’ക്കുറിച്ച് ഏറെ പറയാനുണ്ട്. ഇവിടെ കപട കോണ്‍ഗ്രസ് വിരോധം, അങ്ങ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ കാത്ത് തീന്മേശയില് കാത്തുകിടക്കുന്ന കാരാത്തും യച്ചൂരിയും ജ്യോതിബസുവിന്റെയും ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന്റെയും ‘കള്ളക്കളി’യുടെ ആരാച്ചാര്‍മാരായി തുടരുന്നു. ഇവരെ ‘ഒളിവില്‍’ നിന്ന് പുറംലോകത്ത് കൊണ്ടുവരാന്‍ ആന്റണി ഒരു ചരടും എറിഞ്ഞു: ‘ബിജെപിയെ കോണ്‍ഗ്രസിന് നേരിടാനാവില്ല, സിപിഎമ്മിനും ആവില്ല. അതിനാല്‍ നെഹ്റുവിന്റെ ഇന്ത്യാ-ചീനി ഭായി ഭായി തന്നെ ഭേദം എന്ന്. ഇതേ ഏറ് ഡിഎംകെയും സിപിഎമ്മിനെ നോക്കിയെറിഞ്ഞു.
സ്വന്തം വിജയസാധ്യതയില്ലാതെ ദേശീയപാര്‍ട്ടിപദവി പോലും നഷ്ടമാകുന്ന തരത്തില്‍ പാര്‍ട്ടിയെ ഭരിച്ചു മുടിച്ച കാരാട്ട് സംഘത്തിനുണ്ട് വില്പനക്കായി കുറെ സഖാക്കളുടെ വോട്ട്! അത് നോട്ടാക്കുവാന്, ആം ആദ്മിയുടെ ‘വെടക്കാക്കി, കീശനിറക്കുക’ തന്ത്രം തന്നെ ഭേദം! കുറെ സഖാക്കള്‍ ഡിഎംകെക്കു പോകട്ടെ, കുറെയേറെ ആന്റണിയും സോണിയയും കൊണ്ടുപോയ്ക്കോട്ടെ, കുറെയേറെ വോട്ടുകള്‍ ഇന്നസന്റും ഡോ. ബെന്നറ്റും സ്വതന്ത്രന്മാര്ക്കും ‘ദാന’മായും നല്കിടട്ടെ. കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ‘ദീര്‍ഘവീക്ഷണ’വും തനിക്കു ശേഷം പ്രളയം എന്ന കരുണാകരന് തന്ത്രവും ഉള്‍ക്കൊണ്ട് മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ അണികളെ മറ്റ് പാര്‍ട്ടികളിലേക്ക് തള്ളിവിട്ട് രക്ഷപ്പെട്ടോളാന്‍ ആഹ്വാനം ചെയ്യുന്ന ഇന്നത്തെ ‘കാരാട്ട് തന്ത്രം’ഒരുപക്ഷേ വിഎസ് മണത്തറിയുന്നുണ്ടായിരിക്കാം.
സമരങ്ങള്‍ പണ്ട് കുതന്ത്രങ്ങളാക്കി പാവപ്പെട്ട കര്‍ഷകന്റെ കാര്‍ഷികവൃത്തി പോലും നഷ്ടപ്പെടുത്തി ഭൂമാഫിയയുടെ പിറകിലോടിയ ഒരു വൈദേശിക വിപ്ലവപാര്‍ട്ടി ‘കോര’ന്റെ കഞ്ഞി കുമ്പിളിലും ഇല്ല എന്ന അവസ്ഥയില്‍ അവനെ മരുഭൂമിയുടെ ഒത്തനടുക്കെത്തിച്ച് മൃഗയാവിനോദം നടത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: