ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ജമ്മു കാശ്മീരിലെ അഞ്ച് മണ്ഡലങ്ങളിലെ 67 ശതമാനം സ്ഥാനാര്‍ഥികളും സ്കൂള്‍ പഠനം പൂര്ത്തിയാക്കാത്തവരെന്ന് റിപ്പോര്‍ട്ട്.
ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുമാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത തിരിച്ചറിയപ്പെട്ടത്.
പത്രിക സമര്‍പ്പിച്ച 50ല്‍ 16 പേര് എട്ടാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. 11 പേരാകട്ടെ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് കീഴിലുള്ള സ്കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പത്താംക്ലാസ് പരീക്ഷ പാസായവരാണ്.
ഗന്ധേര്‍ബാലിലെ പിഡിപി സ്ഥാനാര്‍ഥി ഖ്വാസി മുഹമ്മദ് അഫ്സല് ഉന്നത വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തില്‍ ഒന്നുമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹം 2002-2008 കാലത്തെ പിഡിപി-കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അഫ്സലിന്റെ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് യൂസഫ് ഭട്ട് താന്‍ നൈറ്റ് സ്കൂളില്‍ പഠിച്ച് പത്താംതരം പാസായിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ 32 ശതമാനം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ളത്. തരംതിരിച്ചു നോക്കുമ്പോള്‍ കംഗന്‍ നിയമസഭാ മണ്ഡലത്തിലെ ഏഴ് സ്ഥാനാര്‍ഥികളും എട്ടാം ക്ലാസിന് അപ്പുറം പോയിട്ടില്ലെന്ന് വ്യക്തമാകും. എന്നാല്‍ മറ്റ് മൂന്ന് സ്ഥാനാര്‍ഥികള്‍ ബിരുദധാരികളാണ്.
ഈ മണ്ഡലത്തില്‍ പ്രധാനമായും ഏറ്റുമുട്ടുന്നത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ എല്‍എല്‍ ബി ബിരുദധാരിയായ മിയാന്‍ അല്‍ത്താഫ് അഹമ്മദും പിഡിപിയുടെ ബിരുദധാരിയായ ബാഷില്‍ അഹമ്മദ് മിറുമാണ്. ബന്ദിപോര മണ്ഡലത്തില്‍ ആറു സ്ഥാനാര്‍ഥികള്‍ പത്താംതരത്തിന് താഴെ പഠിത്തമുള്ളവരാണ്. ഗന്ധേര്‍ബാലില്‍ അത്തരം രണ്ടുപേരും സോനാവരിയില് ഒരാളും സ്ഥാനാര്‍ഥികളാണ്.
എന്നാല്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള അത്രയൊന്നും വികസിച്ചിട്ടില്ലാത്ത ഗുരേസ് നിയമസഭാ മണ്ഡലത്തില്‍ ഒരാള്‍ പോലും പത്താം തരത്തിന് താഴെ വിദ്യാഭ്യാസമുള്ളതായിട്ടില്ല. ഇവിടെ നാലു സ്ഥാനാര്‍ഥികളില്‍ മൂന്നുപേര്‍ ബിരുദധാരികളും നാലാമന് പത്താം ക്ലാസ് പാസ്സായ ആളുമാണ്.
ഗുരേസ്, ബന്ദിപോര, സോനാവരി, ഗന്ധേര്‍ബാല്‍, കംഗന്‍ നിയോജക മണ്ഡലങ്ങളിലാണ് നവംബര്‍ 25ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: