പട്ടേല്‍ ഒതുക്കപ്പെട്ട നേതാവാണെന്ന് ചരിത്രകാരന്മാര് പറയുന്നു. നെഹ്റുസ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രി ആകാന്‍ ശ്രമിച്ച കളികള്‍ എല്ലാം വിവരമുള്ളവര്‍ എഴുതിവെച്ചിട്ടുണ്ട്. നെഹ്റുവിനേക്കാളും മുതിര്‍ന്ന നേതാവായിരുന്നു പട്ടേല്‍. നെഹ്റുവിന് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പിന്തുണ ഉണ്ടായിരുന്നു. എപ്പോഴെങ്കിലും കോണ്‍ഗ്രസ് പട്ടേലിനെ ആദരിച്ചുകണ്ടിട്ടുണ്ടോ. ആദ്യമായി കെപിസിസിപോലും പട്ടേല്‍ ആചരണം നടത്തി. പ്രണബ് മുഖര്‍ജിയെപ്പോലുള്ള നല്ല നേതാക്കള്‍ ഒതുങ്ങി ഒരു മൂലയിലായി. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.
പ്രദീപ്ചന്ദ്രബാബു
പട്ടേലിന് അര്‍ഹിച്ചത് കിട്ടിയോ ഇല്ലയോ എന്നൊക്കെ ആധികാരികമായി പറയാന്‍ നാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കണ്ടുവളര്ന്നവരല്ല എന്നതുകൊണ്ട് കഴിയില്ല. പക്ഷെ ചരിത്രത്തില്‍ ഒട്ടനേകം ആളുകള്‍ ഒതുക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യം തന്നെയാണ്, കോണ്‍ഗ്രസ് ഉണ്ടാക്കിയ എ.ഒ.ഹ്യൂമിന്റെ ജന്മദിനമോ ചരമദിനമോ എന്നെങ്കിലും എവിടെയെങ്കിലും ആഘോഷിച്ചിട്ടുണ്ടോ. കോണ്‍ഗ്രസ് എന്നത് ദേശീയ പ്രസ്ഥാനമാണ്.
പക്ഷേ ഇന്നത് നെഹ്റു കുടുംബം മാത്രമായി കാണുന്നു, പ്രിയങ്കയുടെ കുട്ടികള്‍ അടക്കം കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷന്മാരാവുന്നത് എല്ലാ കോണ്‍ഗ്രസുകാര്‍ക്കും സ്വീകാര്യമാണ്, മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ട്.
പല നാട്ടുരാജ്യങ്ങളായി കിടന്ന ഭാരതത്തെ അഖന്ധഭാരതമായി മാറ്റിയ പട്ടേലിന് കോണ്‍ഗ്രസ് പിടിച്ചെടുക്കാന്‍ വലിയ താമസമൊന്നും വേണ്ടിയിരിക്കില്ല, അതുകൊണ്ടാണല്ലോ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് കമ്മിറ്റി പ്രാധാനമന്ത്രിയായി പട്ടേലിനെ തീരുമാനിച്ചിട്ടും പതിനഞ്ചില്‍ പതിമൂന്ന് പേര് പിന്താങ്ങിയിട്ടും അദ്ദേഹം അത് വേണ്ടന്ന് വച്ചത്. രാജ്യമാണ് പട്ടേലിനെ ആദരിക്കേണ്ടത്, പക്ഷെ അത് കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ്.
പി.വി. ഹരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: