ഒരു സാധു പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നപ്പോള്‍ ഇത്രയ്ക്കു വലിയ ഒരു പ്രതിഷേധം കേരളം കണ്ടില്ല.
അട്ടപ്പാടിയില്‍ അന്നം കിട്ടാതെ പട്ടിണിപ്പാവങ്ങള്‍ കേഴുമ്പോള്‍ ഇത്രയ്ക്കു വലിയ ഒരു പ്രതിഷേധവും കേരളം കണ്ടില്ല. സ്ഥലങ്ങള്‍ കയ്യേറുന്ന മാഫിയകളെ തോല്‍പ്പിക്കാനും ഒരു പ്രതിഷേധവും കേരളം കണ്ടില്ല. അമ്മമാരേ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് എതിരെ ഇത്രയ്ക്കു വലിയ ഒരു പ്രതിഷേധവും കേരളം കണ്ടില്ല. കുഞ്ഞുങ്ങളെ വഴിയരികില്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ക്ക് എതിരെയും പ്രതിഷേധിച്ചു കണ്ടില്ല. കേരളത്തിന് അത്യാവശ്യമായി വേണ്ടത് പൊതുസ്ഥലത്ത് വച്ച് ചുംബിക്കാനുള്ള സ്വാതന്ത്ര്യം ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ചില ന്യൂജനറേഷന് കോമാളി കൂട്ടങ്ങള്‍ കേരളത്തില്‍ വലിയ ഒരു പ്രതിഷേധം നടത്തുന്നു. അതിനെ പ്രോത്സാഹിപ്പിക്കാന്‍ കുറെ ബുദ്ധിജീവികളും. കഷ്ടം.
ശ്രീകുമാര്‍ ശെല്വകുമാര്
ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെത്തുമ്പോള്‍ ചിലര്‍ പിച്ചും പേയും പറയുന്നത് പോലെ എസ്എഫ്ഐയും പറയുന്നതായിരിക്കാം; മൃതപ്രായമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ സന്താനമല്ലേ ഇവര്‍.
മുഹമ്മദ് ജംഷീര്‍
ഒരു കോളേജ് ക്യാമ്പസില്‍ വിദ്യ അഭ്യസിക്കാന്‍ വരുന്ന വിദ്യാര്ഥികളെക്കൊണ്ട് ആലിംഗനസമരം നടത്താന്‍ എസ്എഫ്ഐയെ പ്രേരിപ്പിച്ചതെന്ത് ? ഈ ആഭാസം പുറത്തു നടത്താനുള്ള പേടിയോ അതോ വിദ്യാര്‍ഥികളെ സ്വാധീനിക്കാനുള്ള പതിനെട്ടാമത്തെ അടവോ?
അനില്‍ രാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: