സര്‍ക്കാര്‍ വക എന്ത് കാര്യവും നടത്തണമെങ്കില്‍ കോഴയില്ലാതെ നടക്കില്ല. കോടികള്‍ വാങ്ങുന്ന പദ്ധതികളും നയങ്ങളും നടപ്പാക്കാന്‍ എന്തൊരു തിടുക്കം, വിദ്യാഭ്യാസ മേഖലയില്‍ പോലും. റബ്ബര്‍ എസ്റ്റേറ്റും, കാറുകളും മണിമാളികകളും വിദേശ ഉല്ലാസ യാത്രകളും കൊണ്ട് നേതാവിന്റെ ജീവിതം കുശാല്‍. പാവപ്പെട്ട ആദിവാസികള്‍ കിടക്കാന്‍ ഒരു തുണ്ട് ഭൂമിക്കായ് ഈ നേതാക്കളുടെ മുന്നില്‍ നിന്ന് ഇരക്കാന്‍ തുടങ്ങിയിട്ട് എത്ര ദിവസമായി. കണ്ണില്‍ ചോരയില്ലാത്ത ഈ നേതാക്കള്‍ കാണുന്നില്ല. കക്കാന്‍ എല്ലാവരും ഒന്നിച്ചാണ്. ഉണ്ടു വയറു നിറഞ്ഞവന് വിശക്കുന്ന വയറിന്റെ വേദന മനസ്സിലാകുമോ?
സുരേഷ് പുന്നപ്പിള്ളി വേലപ്പന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: