കോഴിക്കോട്: കോഴിക്കോട്ട് റെയില്‍വേ ട്രാക്കില്‍ രണ്ട് മാസം മുമ്പ് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവും ഇയാളുടെ കാമുകിയും അറസ്റ്റില്‍. ഇരിങ്ങാലക്കുട സ്വദേശി ബെന്നി, കാമുകി ബിനിത എന്നിവരാണ് പോലീസ് പിടിയിലായത്.
പിതാവിന്റെ അവിഹിതബന്ധത്തെ എതിര്‍ത്തതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി റെയില്‍വേട്രാക്കില്‍ തള്ളുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 21നാണ് പതിനിഞ്ച് വയസുള്ള പെണ്‍കുട്ടിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയും കൈകാലുകളും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: