ന്യൂദല്‍ഹി: മാറാട് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 15 പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ്. കേസിലെ 22 പ്രതികള്‍ക്ക് നേരത്തെ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍കൂടി ജാമ്യാപേക്ഷ നല്‍കിയത്. അപേക്ഷയിന്മേല് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
പതിനൊന്ന് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും മാനുഷിക പരിഗണന നല്കി ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസില്‍ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കുകയും ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്ത 15 പ്രതികളാണ് കോടതിയെ സമീപിച്ചത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നമാകുമെന്ന് പോലീസ് റിപ്പോര്‍ട്ട് നിലവിലുണ്ട്. അതിനാല്‍ നേരത്തെ ജാമ്യം ലഭിച്ചവര്‍ക്ക് വിചാരണക്കോടതി കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: