ന്യൂദല്‍ഹി : മുഖ്യ വിജിലന്‍സ് കമ്മീഷണറുടെയും വിജിലന്‍സ് കമ്മിഷണറുടെയും നിയമനത്തില്‍ സുതാര്യത ഉറപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിവിധ തുറകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ പദവിയിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
120 പേരുടെ പട്ടിക ഇരുപതായി ചുരുക്കുമ്പോള്‍ ചീഫ് സെക്രട്ടറിക്കും 26 സെക്രട്ടറിമാര്‍ക്കും ഏകീകൃതരീതി അവലംബിക്കാന്‍ കഴിഞ്ഞു എന്നു വരില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ആര്. എം ലോധ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി നിര്‍ദേശങ്ങളില്‍ സര്‍ക്കാരിനുള്ള അഭിപ്രായം ഒക്ടോബര്‍ ഒമ്പതിനുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ പുതിയ സി.വി.സിയെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. അപേക്ഷകള്‍ ധാരാളം ലഭിക്കുമെന്നതിനാല്‍ സിവിസി നിയമനത്തിനായി പരസ്യം ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എ.ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: