കാനോ: വടക്കന്‍ നൈജീരിയയിലെ കാനോയില്‍ ഒരു കോളേജില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 34 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോളേജിന് ഉള്ളിലേക്ക് അതിക്രമിച്ചു കയറി നാല് ചാവേറുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
ഒരു റിക്ഷയിലാണ് ചാവേറുകള്‍ ക്യാമ്പസിലെത്തിയത്. ഇവരില്‍ രണ്ട് ചാവേറുകള്‍ ക്ലാസ് മുറികളിലേക്ക് ഓടിക്കയറിയ ശേഷം സ്വയം പൊട്ടിത്തെറിച്ചു. കോളേജും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബോക്കോ ഹറാം രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഏപ്രിലില്‍ ഒരു സ്കൂള്‍ അക്രമിച്ച് 250-ല്‍ അധികം പെണ്‍കുട്ടികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവം ലോകത്തെ ഞെട്ടിച്ചിരുന്നു. അദമാവാ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അന്‍പതിലധികം സ്ത്രീകളെയും നിരവധി കുട്ടികളെയും ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: