ലഖ്നൗ: ചില മദ്രസകളില്‍ വിദ്യാഭ്യാസത്തിനു പകരം ഭീകരതയാണ് പഠിപ്പിക്കുന്നതെന്ന സാക്ഷി മഹാരാജ് എംപിയുടെ വിമര്‍ശനം . ബിജെപി എംപിയാണ് സാക്ഷി മഹാരാജ്. ”ചില മദ്രസകളില്‍ ഭീകരതയുടെ പരിശീലനം കൊടുക്കുന്നതായി ആരോപണങ്ങളുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ ഭീകരരേയും ജിഹാദികളേയുമാണ് സൃഷ്ടിക്കുന്നത്. അവര്‍ ചെയ്യുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ്,” സാക്ഷി മഹാരാജ് പറഞ്ഞു.
മതപഠനം നടത്തുന്നിടത്ത് എന്തുകൊണ്ട് ദേശീയതയെക്കുറിച്ചു പഠിപ്പിക്കുന്നില്ലെന്ന് സാക്ഷി ചോദിച്ചു. ജനുവരി 26-നും ആഗസ്റ്റ് 15-നും എത്ര മദ്രസകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ദേശീയത പഠിപ്പിക്കുന്ന സ്കൂളുകള്‍ പലതും സര്‍ക്കാരിന്റെ ഫണ്ടു വാങ്ങുന്നില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ടുവാങ്ങുന്ന പലതും രാജ്യസ്നേഹം പഠിപ്പിക്കുന്നില്ല, സാക്ഷി മഹാരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: