ന്യൂദല്‍ഹി: ഭീകരസംഘടനയായ സിമിക്കെതിരായ നിരോധനം അഞ്ചുവര്‍ഷത്തേക്ക് നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഭാരതത്തില്‍ പലയിടങ്ങളിലായി സിമി ഭീകരര്‍ സംഘടിക്കുകയും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്യുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിരോധനം നീട്ടുന്നത്. പാക്കിസ്ഥാനില്‍ പോലും വേരുകളുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സിമി ഭീകരരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് വിവരം.
1977-ല്‍ അലിഗഡില്‍ രൂപീകൃതമായ സിമിയില്‍ ആയിരക്കണക്കിനു പേരാണ് പ്രവര്‍ത്തിക്കുന്നത്. 2007-ലാണ് സിമിയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 1,200 ഓളം സിമി ഭീകരരെ അറസ്റ്റു ചെയ്തിരുന്നു. 2005-ല്‍ വാരാണസിയിലും, 2006-ല്‍ ഫാസിയാബാദിലും ഉണ്ടായ സ്ഫോടനങ്ങളില്‍ സിമിക്കു പങ്കുള്ളതായി തെളിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: