ഗ്രനാഡ (സ്പെയിന്): ഒളിംപിക് പ്രവേശനം തലനാരിഴയ്ക്കു നഷ്ടപ്പെടുത്തിയ ഷൂട്ടര്‍ ഗഗന് നാരംഗ്ഇന്ത്യന് ആരാധകരെ നിരാശയിലാഴ്ത്തി. ലോക ചാമ്പ്യന്‍ഷിപ്പിലെ 50 മീറ്റര്‍ റൈഫിള്‍ പ്രോണിന്റെ ഫൈനല്‍സില്‍ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടാണ് നാരംഗ് ഒളിംപിക് ക്വാട്ട കൈവിട്ടത്. യോഗ്യതാ റൗണ്ടില്‍ കടുത്ത മത്സരാധിക്യത്തെ അതിജീവിച്ച നാരംഗിന് ഫൈനലില്‍ 124.2 പോയിന്റ് എന്ന സ്കോര്‍ കണ്ടെത്താനെ സാധിച്ചുള്ളു.
ഈ ഇനത്തില്‍ അഞ്ച് ഒളിംപിക് ക്വാട്ടകളാണുണ്ടായിരുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ പ്രകാശ് നഞ്ചപ്പയും ജിത്തു റായിയും നിറംമങ്ങിയതും ഇന്ത്യന്‍ ക്യാംപിലെ മോശംവാര്‍ത്ത. ഇരുവരും യോഗ്യതാ റൗണ്ടില്‍ പുറത്തായി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം നിലവാരത്തിലേക്കുയര്‍ന്നിട്ടില്ല.
ബീജിങ് ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും ഒളിംപിക് പ്രവേശനം ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. 50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റിയോ ഒളിംപിക്സിലേക്ക് ടിക്കറ്റെടുത്തതു മാത്രം ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: