മുംബൈ: തട്ടിയെടുത്ത ബസ് ഓടിച്ച് ഒമ്പതു പേരുടെ മരണത്തിനു കാരണക്കാരനായ ഡ്രൈവര്‍ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. ബോംബെ ഹൈക്കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.
രണ്ട് വര്‍ഷം മുമ്പ് സന്തോഷ് മാനെ എന്ന ഡ്രൈവറാണ് പൂനെയിലെ റോഡില്‍നിന്ന് ബസ് തട്ടിക്കൊണ്ടുപോയത്. നടുറോഡിലൂടെ അമിതവേഗത്തില്‍ മറ്റുവാഹനങ്ങളെ തട്ടിത്തെറിപ്പിച്ച് വണ്ടിയോടിച്ച് മണിക്കൂറുകളോളം ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
2012 ജനുവരിയിലാണ് നഗരത്തെ നടുക്കിയ സംഭവം. ഇതില്‍ ഒമ്പതു പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ ഇയാള്‍ക്ക് സിറ്റി കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഡ്രൈവര്‍ തന്നെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പൂനെയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരനായിരുന്നു സന്തോഷ് മാനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: