കൊച്ചി: പ്രവാചക മതങ്ങളുടെ അസഹിഷ്ണുത ആട്ടിയിറക്കിയ ജൂത, പാഴ്സി സമൂഹങ്ങളടക്കം ലോകത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും അഭയം നല്കിയ സാംസ്ക്കാരിക പൈതൃകമാണ് സനാതനധര്മത്തിന്റേതെന്ന് കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദ പുരി അഭിപ്രായപ്പെട്ടു.
ഇടപ്പള്ളിയില്‍ സംഘടിപ്പിച്ച ഹിന്ദു ജാഗരണ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വോട്ടുബാങ്കില്‍ അധിഷ്ഠിതമായ വര്‍ത്തമാനകാല സെക്കുലര്‍ ചിന്തകള്‍ പച്ചയായ പ്രീണനത്തിന്റെ നേര് സാക്ഷ്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ ശിബിരം ഹൈന്ദവ നവോത്ഥാനത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കേണ്ട ക്ഷേത്രങ്ങളില്‍, നിലവിലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉടന്‍ അവസാനിപ്പിക്കേണ്ടതാണ്.
ഇടപ്പള്ളി വലിയ രാജാ അഡ്വ. ശങ്കര രാജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമം മഠാധിപതി പൂജനീയ സ്വാമി ബ്രഹ്മപദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. നാടുനീങ്ങിയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രൈവറ്റ് സെക്രട്ടറി പ്രസാദവര്മ്മ തമ്പുരാന്, സ്വാഗത സംഘം അദ്ധ്യക്ഷന്‍ ഡി.വി.കുറുപ്പ്, അഡ്വ. പി.ആര്.പത്മനാഭന് നായര്‍, പി.എസ്.അരവിന്ദാക്ഷന് നായര്‍, എ.ജി.മോഹനന് (എവിഡിഎസ് അഞ്ചുമന) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: