ന്യൂദല്‍ഹി: പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് പുറത്തുകൊണ്ടുവന്ന ഐഎഎസ് ഉദ്യോഗസ്ഥനെ ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുന്നതായി പരാതി. അസഹനീയമായ പീഡനംമൂലം കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് വേണ്ടി എഴുതിയിരിക്കുകയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ഖേംക. ഇപ്പോള്‍ ഇദ്ദേഹം ഹരിയാനയിലെ പുരാവസ്തു വിഭാഗം ഡയറക്ടര്‍ ജനറലാണ്.
റോബര്‍ട്ട് വാദ്രയുടെ സ്വീറ്റ് ലാന്റ് ഭൂമി ഇടപാട് റദ്ദാക്കിയതിന് ശേഷമാണ് അശോകിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിരന്തരമായി പീഡിപ്പിക്കുന്നത്. 2012ല്‍ വദ്രയും ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ 57 കോടിയുടെ ഭൂമി ഇടപാടാണ് വിവാദമായത്. ഭൂവിനിയോഗ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ വരെ കാറ്റില്‍ പറത്തി നടത്തിയ വന്‍കുംഭകോണമാണ് ഇദ്ദേഹം റദ്ദാക്കിയത്. ഇതിനെ തുടര്‍ന്ന് അശോകിനെ നിരവധി പ്രാവശ്യം സ്ഥലംമാറ്റിയിരുന്നു. 22വര്‍ഷത്തെ സര്‍വ്വീസില്‍ 40തവണയാണ് സ്ഥലമാറ്റപ്പെട്ടത്.
ഈ ഐഎഎസ് ഉദ്യോഗസ്ഥനെ പീഡിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വെയര്‍ ഹൗസ് കോര്പ്പറേഷന് ഗുജറാത്ത് സര്‍ക്കാരുമായുണ്ടാക്കിയ ഒരു കരാറിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അശോക് ഖേംക കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: