ന്യൂദല്‍ഹി: ലാഹോറില്‍ വച്ച് കൊടും ഭീകരന് ഹാഫീസ് സെയ്ദുമായി ചര്‍ച്ച നടത്തിയ സ്വതന്ത്ര പത്രപ്രവര്ത്തകന് വേദ പ്രതാപ് വൈദിക് ആര്‍എസ്എസ് പ്രവര്‍ത്തകനല്ലെന്ന് ബിജെപി നേതാവു കൂടിയായ മുന്‍ ആര്‍എസ്എസ് വക്താവ് രാംമാധവ്. സല്മാന് ഖുര്‍ഷിദ്, മണിശങ്കര്‍ അയ്യര്‍ എന്നിവരുമായി ബന്ധപ്പെട്ട് നടക്കുന്നയാള് ആര്‍എസ്എസിന്റെ പ്രവര്‍ത്തകനല്ല. ഹാഫീസ് ഭീകരനാണ്. ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയ കുറ്റവാളിയാണ്, അദ്ദേഹം പറഞ്ഞു. കാശ്മീരും പാക്കധീന കാശ്മീരും ചേര്‍ത്ത് രാജ്യമുണ്ടാക്കണമെന്ന വൈദികന്റെ അഭിപ്രായം അയാളുടെ സ്വന്തം അഭിപ്രായമാണ്. കോടിക്കണക്കിന് ജനങ്ങളുള്ള രാജ്യത്ത് ഇത്തരം അഭിപ്രായമുള്ളവരുമുണ്ടാകാം. പാക്ക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അവരത് കൈയടക്കിയതാണ്, രാംമാധവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: