ബാംഗഌര്: മൊബൈലുകള്‍ റിപ്പയര്‍ ചെയ്യാന്‍ നല്കുമ്പോള് കരുതുക, അവയിലുള്ള ദൃശ്യങ്ങളും ചിത്രങ്ങളും മറ്റു പലരുടേയും കൈളിലെത്താം, ദുരുപയോഗം ചെയ്യപ്പെടാം.. മായിച്ചു കളഞ്ഞവ വരെ വീണ്ടെടുക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഡിലീറ്റ് ചെയ്തവ പോലും നമുക്കെതിരെ തിരിക്കാം.
സൈബര്‍ ക്രൈമുകള്‍ ഭയാനകമാംവണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ ദമ്പതികളുടെ അനുഭവ കഥ അറിയുന്നത് ചതി മനസിക്കാന്‍ ഉപകരിക്കും.
മംഗലാപുരത്തെ ദമ്പതികള്‍ക്ക് ഉണ്ടായ അനുഭവം. നഗരമധ്യത്തില്‍ സന്തോഷജീവിതം നയിച്ചു പോരുകയായിരുന്നു ഇവര്‍.അക്ഷരാര്‍ഥത്തില്‍ അടിപൊളി ലൈഫ്.പെട്ടെന്നാണ് കാര്‍മേഘം പോലെ അവരുടെ ജീവിതത്തില്‍ ‘അത്’ കടന്നുവന്നത്.
20 വര്‍ഷം മുമ്പായിരുന്നു സുരേഷും ആരതിയും വിവാഹം കഴിച്ചത്. രണ്ട് കുട്ടികളുണ്ട്. ഇരുവരും നഗരത്തിലെ സ്കൂളിലാണ് പഠിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് സുരേഷ് സാംസംഗിന്റെ അടിപൊളി മൊബൈല്‍ വാങ്ങിയത്. ഒരു രസത്തിനാണ് ഇരുവരുടേയും ചില സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയത്. പിന്നെ കുറച്ചുനാള്‍ കഴിഞ്ഞ് ഫോണ്‍ കേടായി. റിപ്പയര്‍ ചെയ്യാന്‍ ഒരു കടയില്‍ നല്‍കുകയും ചെയ്തു.റിപ്പയര്‍ ചെയ്ത ശേഷം കിട്ടിയ വിലയ്ക്ക് അത് വില്‍ക്കുകയും ചെയ്തു.
രണ്ടു മാസം മുന്‍പ് കുടുംബസുഹൃത്തിന്റെ ഒരു കോള്‍. ഇരുവരുടെയും ചില ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പാറി നടക്കുന്നു … വേഗം അവര്‍ സൈറ്റുകളില്‍ പരതി.. സംഗതി സത്യം തന്നെ.
ഉടന്‍ സുേരഷ് പോലീസിനും സൈബര്സെല്ലിനും പരാതി നല്കി. തുടര്‍ന്ന് വീഡിയോ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത വെബ്സൈറ്റിന്റെ ഐപി അഡ്രസ് കണ്ടുപിടിച്ചു. അതുവഴി വീഡിയോ എവിടെ നിന്നാണ് വെബ്സൈറ്റിലേക്ക് കയറ്റിവിട്ടതെന്നും കണ്ടെത്തി.
എന്നാല്‍ പഴയ മോബൈലില്‍ നിന്നും ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡ് എടുക്കാന്‍ വിട്ടുപോയിരുന്നു. ഇതാണ് പിന്നീട് അശ്ലീല സൈറ്റുകളില്‍ വൈറലായതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് വ്യക്തമാക്കുന്നു. വീഡിയോ അപ്ലോഡ് ചെയ്തയാളെ തെരഞ്ഞുവരികയാണ്. ഇപ്പോള്‍ ദമ്പതികള്‍ക്ക് നഗരത്തില്‍ തലയുയര്‍ത്തി നടക്കാന്‍ വയ്യാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: