ന്യൂദല്‍ഹി: യാത്രാസുരക്ഷയ്ക്കും ശുചിത്വത്തിനും വികസനത്തിനും ഒരു പോലെ മുന്‍തൂക്കം നല്കുന്ന മോദി സര്‍ക്കാരിന്റെ പ്രഥമ റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സാമ്പത്തികമായി ആകെത്തകര്‍ന്ന റെയില്‍വേയെ കൈപിടിച്ചുയര്‍ത്താനും നഷ്ടത്തില്‍ നിന്ന് കരകേറ്റാനും സഹായകമാകുന്ന അനവധി നിര്‍ദ്ദേശങ്ങളും പദ്ധതികളുമുള്ക്കൊള്ളുന്ന ഗൗഡയുടെ കന്നി ബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ആഭ്യന്തരസ്വകാര്യ നിക്ഷേപങ്ങളും വിദേശ നിക്ഷേപങ്ങളും സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. യാത്രാ നിരക്കിലും ചരക്കുകൂലിയിലും വര്‍ദ്ധന ഇല്ല.
ബജറ്റു പ്രഖ്യാപനത്തില്‍ പുതിയ 58 ട്രെയിനുകളുണ്ട്. ഒന്‍പത് അതിവേഗ ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കാനും നിര്‍ദ്ദേശമുണ്ട്. സ്റ്റേഷനുകളും ട്രെയിനുകളും വൃത്തിയായി സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ബജറ്റില്‍ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലറ്റുകള് ഘടിപ്പിക്കുമെന്നും പറയുന്നു. 10 സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും. ട്രെയിനുകള്‍ക്ക് ഓട്ടോമാറ്റിക് വാതിലുകള്‍ ഘടിപ്പിക്കും. വനിതകളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ വനിതാ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കും. ഭക്ഷണത്തിന്റെ നിലവാരമുയര്‍ത്തും. നിലവിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. എല്ലാ ട്രെയിനുകളുടേയും വേഗത 160 കിലോമീറ്ററില്‍ നിന്ന് 200 കിലോമീറ്ററാക്കും. മിനിറ്റില്‍ 7200 പേര്‍ക്ക് ഇന്റര്‍നെറ്റ് വഴി ടിക്കറ്റ് നല്കാന് സംവിധാനമൊരുക്കും. യാത്രക്കാരെ ഉണര്‍ത്താന്‍ മൊബൈല്‍ അലേര്‍ട്ട്, ഇറങ്ങേണ്ട സ്റ്റേഷന് സംബന്ധിച്ച അലേര്‍ട്ട് എന്നിവ ഏര്‍പ്പെടുത്തും. പ്രധാന സ്റ്റേഷനുകളില്‍ വൈഫൈ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേക്ക് പുതിയ പദ്ധതികള്‍ നടപ്പാക്കാനും നിലവിലുള്ളവ പൂര്‍ത്തിയാക്കാനും 50000 കോടി രൂപയെങ്കിലും വേണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചാര്‍ജ് വര്‍ദ്ധന വഴി 8000 കോടി രൂപ മാത്രമേ ലഭിക്കൂ. റെയില്‍വേ വികസിപ്പിക്കണം, സുരക്ഷ ശക്തമാക്കണം.
പുതിയ പാതകള്‍ വേണം, വണ്ടികള്‍ വേണം, ട്രെയിനുകള്‍ക്ക് വേഗത വേണം. ഇതല്ലൊം പണം വേണം. സ്വകാര്യവല്‍ക്കരണവും വിദേശമൂലധന നിക്ഷേപവും ഇല്ലാതെ അവയൊന്നും നടക്കില്ല, ബജറ്റില്‍ പറയുന്നു. തനിക്ക് കൈയടി കിട്ടിയില്ലെങ്കിലും വേണ്ട തകര്‍ച്ച നേരിടുന്ന റെയില്‍വേയെ രക്ഷിക്കുകയാണ് തന്റെ ദൗത്യം, ബജറ്റ് പ്രസംഗത്തില്‍ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ഇന്ധന വിലയില്‍ വരുന്ന വ്യത്യാസമനുസരിച്ച് യാത്രാനിരക്കിലുംമാറ്റം വരുത്തണമെന്നും ബജറ്റില്‍ പറയുന്നു. അതേസമയം കര്‍ഷകര്‍ക്ക് ഒട്ടേറെ സഹായകരമായ പദ്ധതികളും ബജറ്റിലുണ്ട്.
എസ്. സന്ദീപ്
ട്രെയിനുകള്‍ക്ക് വേഗം കൂട്ടും; 9 ബുള്ളറ്റ് ട്രെയിന്‍
$58 പുതിയ ട്രെയിനുകള്‍; 11 ട്രെയിനുകള്‍ ദീര്‍ഘിപ്പിച്ചു
തീര്‍ത്ഥാടക-വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക ട്രെയിനുകള്‍
$മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍
$ഒന്‍പത് റൂട്ടുകളില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍
$പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ചതുഷ്കോണ ഇടനാഴി
$കേരളത്തിന്റെ പദ്ധതി വിഹിതം 363.37 കോടി രൂപ
$കാസര്‍കോട്-ബൈന്ദൂര് റൂട്ടില്‍ പുതിയ പാസഞ്ചര്‍ തീവണ്ടി
$കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാതയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തുക
$സ്വാമി വിവേകാനന്ദന്റെ ജീവചരിത്രവുമായി പുതിയ ട്രെയിന്‍
$ട്രെയിന്‍ പ്രവര്ത്തനമൊഴികെയുള്ള വികസന പദ്ധതികളില്‍ വിദേശ നിക്ഷേപം
$പ്രത്യേക ചരക്ക് ഇടനാഴികള്‍ നിര്‍മ്മിക്കും; 1000 കിലോമീറ്റര്‍ പാളം
$7000 ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും; 4000 പേര് വനിതകള്‍
$പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിര്‍മ്മാണ പദ്ധതികള്‍
$ഒരു മിനിറ്റില്‍ 7200 ടിക്കറ്റുകളെടുക്കാവുന്ന രീതിയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്
$പ്രധാന സ്റ്റേഷനുകളിലും തെരഞ്ഞെടുത്ത ട്രെയിനുകളിലും വൈ-ഫൈ
$ട്രെയിനുകളിലെ ഭക്ഷണത്തിന് ഗുണനിലവാരം ഉറപ്പാക്കും
$വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 5116 കോടി രൂപയുടെ പദ്ധതികള്‍
$വടക്കുകിഴക്കന്‍ മേഖലയിലേക്ക് 7 പുതിയ ട്രെയിനുകള്‍
അമ്പത് പ്രധാന സ്റ്റേഷനുകളുടെ ശുചീകരണത്തിന് കരാര്‍ നല്‍കും.
$പാഴ്സല്‍ വാനുകള്‍ നവീകരിക്കും.
$പാല്-പച്ചക്കറി നീക്കത്തിന് പ്രത്യേക ട്രെയിനുകള്‍
നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 5ലക്ഷം കോടി രൂപ ആവശ്യം
$മൊബൈല്‍ വഴിയും തപാല്‍ വഴിയും ടിക്കറ്റുകള്‍ നല്‍കും
$ഇന്റര്‍നെറ്റ് വഴി പ്ലാറ്റ്ഫോം ടിക്കറ്റുകളും റിസര്‍വേഷനില്ലാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാനാകും
$കുടകിലേക്ക് പ്രത്യേക റെയില്‍പ്പാത നിര്‍മ്മിക്കും
$11,563 ആളില്ലാ ലെവല്‍ക്രോസുകളിലും ജീവനക്കാരെ
നിയമിക്കും
$5400 ലെവല്‍ക്രോസുകള്‍ മാറ്റി മേല്‍പ്പാലങ്ങളും അടിപ്പാലങ്ങളും നിര്‍മ്മിക്കും
$ട്രെയിനുകളിലെ ശുചീകരണം നിരീക്ഷിക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കും
$ചാര്‍ധാം യാത്രയ്ക്ക് ട്രെയിന്‍ കണക്ടിവിറ്റി
$ജീവനക്കാരുടെ കാര്യക്ഷമതയ്ക്ക് ഇന്നവേഷന്‍ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍
$പ്രധാന സ്റ്റേഷനുകളില്‍ ഫുഡ് കോര്‍ട്ടുകള്‍
$പദ്ധതി വൈകുന്നത് തടയാന്‍ പ്രോജക്ട് മാനേജ്മെന്റ് ഗ്രൂപ്പ്
$ബാംഗ്ലൂരില്‍ സബര്‍ബന്‍ ട്രെയിനിനായി സാധ്യതാപഠനം
$അഞ്ചുവര്‍ഷത്തിനകം റെയില്‍വേ കടലാസ് മുക്തമാക്കും
$റെയില്വേഭൂമിക്കായി ജിഐഎസ് മാപ്പിംഗും ഡിജിറ്റലൈസേഷനും
പ്രതികരിക്കാൻ ഇവിടെ എഴുതുക: