ന്യൂദല്‍ഹി: സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ച നടപടി ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. സംഭവം ഏറെ രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്തു. എന്നാല്‍ വില വര്‍ധനവ് സാധാരണ ഉപഭോക്താക്കളെ ബാധിക്കില്ല. വര്‍ഷത്തില്‍ 12 സബ്സിഡി സിലിണ്ടറുകള്‍ എന്ന വ്യവസ്ഥ ആരംഭിച്ചതു തന്നെ ഏപ്രിലിലാണ്. ലഭിക്കുന്ന ഈ സിലിണ്ടറുകളില്‍ നാലെണ്ണമെങ്കിലും വീണ്ടും നിറച്ചുകൊണ്ടേയിരിക്കും. ബാക്കിയുള്ള എട്ടെണ്ണം അധികമുള്ളപ്പോള്‍ തന്നെ സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ എന്തിന് വാങ്ങും?
അന്താരാഷ്ട്ര വിപണിയില്‍ സിലിണ്ടറിനുള്ള ആവശ്യം കുറയുകയും, രൂപ ശക്തിപ്രാപിക്കുകയും ചെയ്താല്‍ എല്‍പിജിയുടെ വില കുറയാനുള്ള നല്ല അവസരങ്ങള്‍ സൃഷ്ടിക്കും. അങ്ങനെസംഭവിച്ചാല്‍ സബ്സിഡിയില്ലാത്ത എല്‍പിജിയുടെ വിലയും കുറയും. ഫെബ്രുവരി മുതല്‍ എല്‍പിജിയുടെ വില ഇടിഞ്ഞുവരികയാണ്. 1,134 രൂപയായിരുന്ന ഒരു സിലിണ്ടറിന്റെ വില 107 രൂപ കുറച്ചിരുന്നു.
സാധാരണക്കാരായ ഓരോ ഉപഭോക്താക്കളും വര്‍ഷത്തില്‍ 12 സിലണ്ടറില്‍ കുറവാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ വില വര്‍ധനവ് ഒരു പരിധിവരെ ബാധിക്കില്ല. ഒരു ശതമാനം ഉപഭോക്താക്കള്‍ മാത്രമേ വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുള്ളൂ എന്നാണ് കഴിഞ്ഞദിവസം പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സബ്സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില 16.50 രൂപയായി കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു. ഇതാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: