കൊച്ചി: പ്രമുഖ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് ബുധനാഴ്ച എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കു സമീപമെത്തിയത്സ്റ്റെതസ്കോപ്പും മരുന്നിന്റെ കുറിപ്പടികളുമായല്ല. പരമ്പരാഗത ചികില്‍സാ സമ്പ്രദായങ്ങളില്‍ നിന്നുമാറി അവര്ക്ക്സംഗീതസാന്ത്വനം പകരാനെത്തിയഡോ. ഗംഗാധരന്റെ വേഷപ്പകര്‍ച്ച അദ്ദേഹത്തെ നേരിട്ടറിയാവുന്നവരില്പോലും അത്ഭുതം സൃഷ്ടിച്ചു. ബുള്‍ബുള്‍ എന്ന വാദ്യോപകരണത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതംകേട്ട്രോഗികള് തെല്ലുനേരത്തേക്ക് രോഗപീഡകള്‍ മറന്നു.
മെഹബൂബ് മെമ്മോറിയല്‍ ഓര്ക്കസ്ട്രയുടെസഹകരണത്തോടെകൊച്ചി ബിനാലെ ഫൗണ്ടേഷന് ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ചു വരുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന് പരിപാടിയുടെ ഭാഗമായാണ് ഡോക്ടര്‍ ഗംഗാധരന് സംഗീതം ആലപിച്ചത്. ബുധനാഴ്ചകളില്‍ നടത്തിവരുന്ന ഇരുപത്തിയഞ്ചാമത്തെ പരിപാടിയായിരുന്നു ഇത്.
പ്രശസ്ത പിന്നണിഗായിക സിതാര കൃഷ്ണകുമാറിന്റെ മധുരഗാനങ്ങളും പരിപാടിയുടെ മാറ്റുകൂട്ടി.
മനുഷ്യരെ പരിചരിക്കുന്നതിനാണ്ഡോക്ടര്മാര്ക്ക് പരിശീലനം ലഭിക്കുന്നതെന്നും എന്നാല്‍ അവരുടെരോഗാതുരമായ മനസ്സിനു സുഖം നല്‍കുന്നതിനെക്കുറിച്ച് ആരും പഠിക്കുന്നില്ലെന്നും ലേക്ഷോര് ആശുപത്രിയിലെ അര്‍ബുദ വിഭാഗം മേധാവികൂടിയായ ഡോ. ഗംഗാധരന് പറഞ്ഞു. ഒരു കലാകാരനു മാത്രമേ മനുഷ്യമനസ്സിനു സാന്ത്വനമേകാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമകളിലും നാടോടിഗാനങ്ങളിലും ഉപയോഗിക്കുന്ന ഇന്ത്യന്‍ ബാന്ചോ എന്ന ബുള്ബുള്സംഗീത ഉപകരണം ഉപയോഗിച്ചാണ് അമച്വര്‍ ഗായകനായ ഇദ്ദേഹം രോഗികള്‍ക്കു മുന്നില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചത്. ആര്‍ട്സ് ആന്‍ഡ് മെഡിസിന് പദ്ധതി മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഡോ. ഗംഗാധരന് ‘ചെമ്മീനി’ലെ ഗാനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍’രണ്ടിടങ്ങഴി’യിലെ ‘തുമ്പപ്പൂ പെയ്യണ”സസ്സാ’യിലെ ‘തും നാ ജാനേ ‘ തുടങ്ങിയ ഗാനങ്ങളും ഗസല്‍ ഗാനങ്ങളും പാടിസിതാരരോഗികളെ സന്തോഷിപ്പിച്ചു. 2012 മികച്ച സംസ്ഥാന പിന്നണിഗായികയ്ക്കുള്ള അവാര്‍ഡ് നേടിക്കൊടുത്ത ‘സെല്ലുലോയിഡി’ലെ ‘ഏനിതൊന്നും’ എന്ന ഗാനം കരഘോഷത്തോടെയാണ് രോഗികള്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: